NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Friday, May 7, 2010

ചൊവ്വാദോഷം


                               ചൊവ്വാദോഷം.  കഥ         
  
 രഞ്ഞു കലങ്ങിയ കണ്ണുമായി അമ്മിണി അടുക്കളപ്പുറത്തെ അലക്കു കല്ലിന്മേൽ ഇരുന്നു
അമ്മിണി ഇതിലും നല്ലൊരാലോചന നിനക്കു വരുംഏട്ടത്തി സമാധാനിപ്പിച്ചു.
 ഏട്ടത്തി വന്നു കേറിയിട്ട് ഇതു രണ്ടു മാസമല്ലെ ആയുള്ളൂ അമ്മയും അച്ഛനും ഇങ്ങിനെ പറഞ്ഞ് എന്നെ സമാധാനിപ്പിക്കാൻ തുടങ്ങിയിട്ട് ഇത് വർഷം നാലു കഴിഞ്ഞു. ഏടത്തിക്കറിയമോ എന്റെ ഓർമ്മ ശരിയാണെങ്കിൽ ഇതു 46മത്തെ ആലോചനയാണ്. അമ്മിണി പൊട്ടിക്കരഞ്ഞു. ഏടത്തി അവളെ മാറോടു ചേർത്ത് ആശ്വസിപ്പിച്ചു. ഏട്ടൻ വിവാഹം കഴിച്ചത് വളരെ വൈകിയാണ്. ഏടത്തിയുടെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ് ഏട്ടനുമായുള്ളത് രണ്ടാം വിവാഹവും. ആദ്യ വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ ചെറുക്കന്റെ വീട്ടീന്നു പോന്നു. ചെറുക്കന്  ഭ്രാന്താണെത്രെ.
              ഏട്ടത്തിയും അമ്മിണിയെപ്പോലെ ഒരു ചൊവ്വാദോഷക്കാരിയാണ്. അമ്മിണിയുടെ വിവാഹം കഴിഞ്ഞിട്ടു മതി ഏട്ടന്റെ വിവാഹം എന്ന് ഏട്ടൻ നിർബന്ധം പിടിച്ചതാണ്. അങ്ങിനെ നാളുകൾ നീണ്ടു പോയി ഒടുക്കം 36മത്തെ വയസ്സിൽ അമ്മാവന്മാരുടെ നിർബന്ധത്തിനു ഏട്ടനു വഴങ്ങേണ്ടിവന്നു. അങ്ങിനെ പെണ്ണന്വേഷിച്ചു നടക്കാത്ത സ്ഥലങ്ങളില്ല. വീട്ടിൽ കെട്ടാച്ചരക്കായി ഒരു പെങ്ങളുള്ളപ്പോൾ ആരാ ഒരു പെണ്ണിനെ അയക്കുക. അമ്മിണി കാരണം പല ആലോചനകളും മുടങ്ങി. തന്റെ ഏട്ടന്റെ ഭാവി കൂടി താൻ കാരണം തകരുകയാണല്ലോ എന്നോർത്ത് അമ്മിണിയുടെ മനസ്സു നീറി. ഒരു ദിവസം അമ്മിണിയുടെ അമ്മ അത് പറയുകയും ചെയ്തു.
             അന്നൊരു വെള്ളിയാഴ്ച്ചയായിരുന്നു. അമ്മിണിക്കൊരു കല്ല്യാണാലോചന ചെങ്ങളായീന്നാ
ചെറുക്കന് കച്ചോടം പിന്നെ അകെയുള്ള ഒരു പ്രശ്നം ചെറുക്കൻ ഒന്നു കെട്ടിയിട്ടുണ്ട്, ഒരു കുട്ടിയും ഉണ്ട്. നമുക്കതൊരു പ്രശ്നമാക്കണ്ട നമുക്കും ഉണ്ടല്ലോ ദോഷങ്ങൾ.
പെണ്ണ് ചൊവ്വാദോഷക്കാരിയാണെന്ന് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് അവർക്കതൊരു വിഷയമേ അല്ലബ്രോക്കർ പിഷാരടി പൂജാമുറിയിൽ വച്ച് അച്ഛനോടു സംസാരിക്കുന്നത് അമ്മിണി കേട്ടു.
 ചായയുമായി അമ്മിണി ആ മുഖത്തേക്കൊന്നു നോക്കിയതേ ഉള്ളൂ  സങ്കടം സഹിക്കവയ്യാതെ അമ്മിണി പൊട്ടിക്കരഞ്ഞ് കട്ടിലിൽ വീണു.
ഇതിലും ഭേധം എന്നെ ആർക്കെങ്കിലും വിറ്റൂടെ അമ്മേതലയിണയിൽ മുഖമമർത്തി അമ്മിണി പറഞ്ഞു.
വിവരമറിയിക്കാമെന്ന് പറഞ്ഞ് വന്നവരെ യാത്രയാക്കി അമ്മയ്ക്കു പിന്നാലെ അച്ഛനും വന്നു അവനെന്താടി ഒരു കുറവ് ഒരു കല്ല്യാണം കഴിഞ്ഞതാണെന്നുള്ളതൊന്നും ആണുങ്ങൾക്ക് ഇന്നൊരു പ്രശ്നമേ അല്ല  നമ്മുടെ കുറവു കൂടി നീ എന്താ കാണാത്തെ അവരൊരു പാടു സ്വത്തുള്ള കൂട്ടരാ നിനക്കവിടെ സുഖമായി കഴിയാം
എത്ര നിസ്സാരമായി അമ്മയിതു പറയുന്നു അമ്മിണിക്ക് അതിശയം തോന്നി. വന്നയാൾക്കെന്താ ഒരു കുറവ്..? ഏതാണ്ട് അച്ഛന്റെ അത്ര പ്രായം വരും  കറുത്ത് മെലിഞ്ഞൊരു കോലം പിന്നെ കഴുത്തിലും കയ്യിലും കുറെ സ്വർണ്ണ ചങ്ങലകൾ ഉണ്ടെന്ന് കേറിവന്നപ്പൊഴെ അമ്മ പറഞ്ഞിരുന്നു എന്നല്ലാതെ ഒരു പുരുഷനു വേണ്ട ഗുണങ്ങളൊന്നും അയാളിൽ അവൾ കണ്ടില്ല 
എനിക്കിതു വേണ്ട ഇതിലും ഭേതം വല്ല വിഷവും വാങ്ങിത്തന്ന് എന്നെ അങ്ങ് കൊന്നൂടായിരുന്നോ” 
 “അതെടീ... നിന്നെയിനി അതു തന്നെ വേണ്ടിവരും നിന്നെ കെട്ടാൻ രാജകുമാരൻ വരുമെടീ   കാത്തിരുന്നോ. ഈ അശ്രീകരം പിടിച്ചതിനെ ഏതു നേരത്താണോ എന്റെ വയറ്റിലിട്ടത്അമ്മിണിയുടെ അമ്മ അവളെ പിരാകി.
ഇവളൊരുത്തി കാരണമാ എന്റെ മോനും ഈ ഗതിയിലായത്  മൂത്ത് നരച്ച് ഇവിടെ ഇരിക്കുന്നത് കാരണം വല്ലോടത്തു നിന്നും ഒന്നു ശരിയായി കിട്ടണ്ടെ..ആരേലും പറഞ്ഞയക്ക്വോ ഒരു പെണ്ണിനെ ഇങ്ങോട്ട്”. 
                  എല്ലാത്തിനും അമ്മിണിയാണു കാരണം. പല പല രാത്രികളിലും അമ്മിണി മരണത്തിനേറെ അടുത്തു ചെന്നിരുന്നു. പക്ഷെ മരിക്കാൻ അമ്മിണിക്കു പേടിയാണ്. ചൊവ്വാദോഷക്കാരെ മരണത്തിനു പോലും വേണ്ടാതായോ .? ആയിടയ്ക്കാണ് ചേട്ടൻ  ചേട്ടന്റെ ഒരു സുഹൃത്തിന്റെ  ടെലഫോൺ ബൂത്തിൽ ഒരു ജോലി തരാക്കി തന്നത്. മാസം രണ്ടായിരം രൂപ  ശമ്പളം. വീട്ടിലിരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതല്ലെ പിന്നെ
വല്ലൊരും കേറി പ്രേമിച്ച് കല്ല്യാണം കഴിക്കാൻ തയ്യാറായാൽ അച്ഛനും അമ്മയും രക്ഷപെട്ടില്ലേഇതു പറഞ്ഞതിന് ഏട്ടന്റെ തറപ്പിച്ചുള്ള ഒരു നോട്ടവും അമ്മിണി അനുഭവിച്ചു.
അതിനിടയിലാണ് നിയോഗം പോലെ ഏട്ടത്തിയെ പെണ്ണുകാണാൻ പോകുന്നതും ജാതകം നോക്കിയപ്പൊ പെണ്ണിനു ചൊവ്വ ദോഷം ഉണ്ടെന്നും വീട്ടിലറിഞ്ഞത്അമ്മ ഒരു വിധത്തിലും സമ്മതിച്ചില്ല.
ഏയ് ചൊവ്വയുള്ള പെണ്ണിനെയൊന്നും ഈ വീട്ടിൽ കൊണ്ടു വരേണ്ട ഉള്ളതിനെ കൊണ്ടുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുമ്പോഴാ  ഇനി വേറൊന്ന് കൂടി ഇതു ഞാൻ സമ്മതിക്കില്ലഅമ്മ തറപ്പിച്ചു പറഞ്ഞു.
 ഇത്ര കണ്ണിൽ ചോരയില്ലാത്തവളാവാൻ ഒരമ്മയ്ക്കു കഴിയുമോ. അമ്മിണി സങ്കോചപെട്ടു . അച്ഛനു തളർവ്വാതം പിടിച്ചതും ഏട്ടന്റെ സ്പിന്നിംഗ് മിന്നിലെ ജോലി പോയതും ഞാൻ കാരണം വീടിനുള്ള എന്തോ ദോഷമെന്നാണ് അമ്മ വിശ്വസിക്കുന്നത്
                               ടെലിഫോൺ ബൂത്തിലെ പണി അമ്മിണിയ്ക്ക് ഒരാശ്വാസം തന്നെ ആയിരുന്നു. മുതലാളി ഒരു പാവം പിടിച്ച മനുഷ്യൻ. നാട്ടിലെല്ല്ലാം സമ്മതൻ. ഭാര്യയും കോളെജിൽ പഠിക്കുന്ന ഒരു മോളും ഉണ്ട്, പിന്നെ ഏട്ടന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ അമ്മിണിക്ക് ഒരു ഭയവും ഉണ്ടായിരുന്നില്ല രാവിലെ 8 മണിക്ക് കടതുറന്നാൽ പിന്നെ വൈകുന്നേരം ആറു മണിവരെ ഡ്യൂട്ടി. ഉച്ചയ്ക്ക് ഊണ് കൊണ്ടു വരാറാണു പതിവ് ഊണു കഴിഞ്ഞാൽ പിന്നെ 6 മണിയാകുന്നതു അറിയത്തേ ഇല്ല. ഒരു ദിവസം ബൂത്തിലെ പണിയും കഴിഞ്ഞ് വരുമ്പോഴാണ് വീട്ടിൽ ഒരാൾ കൂട്ടം ഏട്ടൻ ഉമ്മറത്തിരിപ്പുണ്ട് അമ്മ ഉമ്മറപടിയിലിരുന്നു കരയുന്നുമുണ്ട്. ദൈവമേ ഇനി അച്ഛനെന്തെങ്കിലും. അമ്മിണി  അകത്തേക്ക് ഓടിക്കയറിഭാഗ്യം അച്ഛൻ കട്ടിലിൽ കിടപ്പുണ്ട് പിന്നെ എന്താ ഇവിടെ..ഉമ്മറ പടിയിലിരുന്ന് ഏട്ടനോട് അമ്മ എന്തോ പറയുന്നുണ്ട് .
എന്നാ എല്ലാത്തിനും വല്ല വിഷവും വാങ്ങിത്തന്നിട്ട് മതിയായിരുന്നില്ലെടാ നിനക്കിത്അമ്മിണിക്കൊന്നും മനസ്സിലായിരുന്നില്ല അവൾ മെല്ലെ ഏട്ടന്റെ ചുമലിൽ കൈ വെച്ചു പറഞ്ഞു
എന്താ ഏട്ടാ ഇത്”  
 “പോ ഒന്നിനെയും എനിക്ക് കാണണ്ട നീ നിന്റെ അമ്മയെയും കെട്ടിപ്പിടിച്ചിവിടിരുന്നോ,ഞാനും ഒരു മനുഷ്യനാ എനിക്കും ഉണ്ട് അഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ രണ്ടാം കെട്ടാണെങ്കിലും നല്ലൊരാലോചന ശരിയായതാ ജാതകം ചേരില്ലാത്രെ നിന്റമ്മയ്ക്ക്. സ്വന്തം മോള് വീട്ടീന്നെറങ്ങാത്തതിന്റെ കുറേ അനുഭവിച്ചിട്ടും തള്ള പഠിച്ചില്ലല്ലോ
                         റൂമിലേക്ക് കയറിയപ്പോഴാണ് അമ്മിണിക്ക് കാര്യം മനസ്സിലായത് ഏട്ടൻ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു എന്ന് ഫാനിൽ തൂങ്ങിയാടുന്ന തന്റെ ഷാലിൻ  തുമ്പു നോക്കി അമ്മിണി കരഞ്ഞുകാലി കുഞ്ഞിരാമേട്ടൻ കണ്ടില്ലായിരുന്നെങ്കിൽ ഏട്ടനിപ്പൊ അതൊലോചിക്കാൻ കൂടി അമ്മിണിക്കു വയ്യ. ഈ വീട്ടിൽ തന്നോട് അൽ‌പ്പമെങ്കിലും സ്നേഹം ഉണ്ടെന്നു തോന്നിയത് ഏട്ടനു മാത്രാ. ഓടുക്കം കുഞ്ഞിരാമേട്ടന്റെ മദ്ധ്യസ്ഥതയിൽ വീട്ടിൽ ഒരു കല്ല്യാണ ചർച്ച നടന്നു.
ഞാനിതെത്ര കണ്ടിരിക്കുണു എന്റെ അമ്മൂട്ട്യേട്ട്യേ... ജാതകം കുണ്ടാമണ്ടി..അതൊക്കെ ആളുകൾ ഓരോന്നുണ്ടാക്കണതല്ലെ ഇപ്പൊണ്ടോ ഈ ജാതകം നോക്കലൊക്കെ ചെക്കന് പെണ്ണിനെ ഇഷ്ടപ്പെട്ടാപിന്നെ ജാതകമൊക്കെ തനിയെ ചേരും അല്ലെങ്കിൽ ചേർക്കുംഅങ്ങിനെ ഏട്ടത്തിയുമായുള്ള വിവാഹത്തിനു  അമ്മ സമ്മതം മൂളി. “ഇതൊന്നു നടന്നു കഴിഞ്ഞാൽ എല്ലാം ശരിയാകും അമ്മൂട്ടിയേട്ട്യേ ഈ കുഞ്ഞിരാമനെത്ര ജാതകം കണ്ടിരിക്കുന്ന് നമ്മടെ കിഴക്കെപ്പാട്ടെ അംബികേടെ മൂത്ത മോളില്ലെ രമണി അവളുടേ ജാതകത്തിൽ ചൊവ്വേല്ലെ എന്നിട്ടെന്തായി പാലക്കാട്ടു കാരൻ ഒരു രാഘവൻ അല്ലെ അവളെ കല്ല്യാണം കഴിച്ചെ...പെണ്ണ് ഒന്നു പെറ്റു ഇപ്പൊ രണ്ടാമത്തെത് വായറ്റിലുമാ എന്തേലും സമ്പവിച്ചോ..? പിന്നെ പത്തിൽ പത്ത് പൊരുത്താർന്നില്ലെ എന്റെയും ശാരദേടെയും എന്നിട്ടെന്താ  എട്ടാം മാസത്തിൽ ഓള് ഒരു കുഞ്ഞിനെ പോലും തരാണ്ട് പോയില്ലെഅതു പറയുമ്പോൾ കുഞ്ഞിരാമേട്ടന്റെ കണ്ണ് മെല്ലെ നനയുന്നത് അമ്മിണി കണ്ടു
ഇപ്പൊ മക്കളായി ഇവറ്റകൾ മാത്രംമുറ്റത്ത് തുളസിത്തറയുടെ പടിഞ്ഞാറായി നിൽക്കുന്ന മാവിൽ കെട്ടിയിട്ടിരിക്കുന്ന പശുക്കളെ ചൂണ്ടി കുഞ്ഞിരാമേട്ടൻ പറഞ്ഞു .
                        അങ്ങിനെ കുഞ്ഞിരാമേട്ടന്റെ ബ്രൈൻ വാഷിൽ അമ്മ ഇരു മനസ്സോടെ സമ്മതിച്ചു. അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. താലി ചാർത്തുമ്പോൾ ഏട്ടന്റെ കണ്ണുകൾ അമ്മിണിയെ പരതുന്നത് അമ്മിണി അറിഞ്ഞു. ഇതു പോലൊരു താലി പന്തലിൽ അമ്മിണിയുടെ കൈപിടിച്ചു കൊടുക്കുന്നത് ഏട്ടൻ ഒരുപാട് സ്വപ്നം കണ്ടിരുന്നു. “അമ്മിണീ ഈ ഏട്ടനോട് ക്ഷമിക്കുകഎന്ന് ഏട്ടൻ പറയാതെ പറയുന്നതായി അമ്മിണിക്കു തോന്നി.

              കൂടെ പഠിച്ചവരുടെ ഒക്കെ കല്ല്യാണം കഴിഞ്ഞു ലതേച്ചീടെ മോൾ മാലതി ഇന്നലെ വന്നിട്ടുണ്ടായിരുന്നു പ്രസവത്തിനു ശേഷം പെണ്ണ് ഒരുപാടു തടിച്ചു നല്ല ഓമന മോൻ പേര് ഗുരുവായൂരിൽ ചെന്നിട്ടേ ഇടൂ..ഇപ്പൊ കണ്ണാന്നാ വിളിക്കുന്നേ. മഹേഷേട്ടൻ ഗൾഫിലാ മാലതിക്കും വിസ തരാവൂന്നാ കേട്ടെ നിന്റെ കാര്യം ഒന്നും ആയില്ലേടീഅമ്മിണിക്ക് മാലതിയുടെ മുഖത്തു നോക്കാൻ കഴിഞ്ഞില്ല ഒക്കത്തിനും ഒരോ യോഗണ്ടടീ നമുക്കതൊന്നും വിധിച്ചിട്ടില്ല മാലതീ, പിന്നെ നീ രാധികയെ കണ്ടിരുന്നോ അവളും വന്നിരുന്നു ഇതിനിടെ അവളിപ്പൊ ഒരു കോട്ടയത്തുകാരി അച്ചായത്തി തന്നെ ഭാവോം, ഭാഷേം, നടപ്പും ഒക്കെ മാറീറ്റ്ണ്ട്അമ്മിണി മന:പ്പൂർവ്വം വിഷയം മാറ്റുകയാണെന്ന് മാലതിക്കു തോന്നി 
ഞാൻ മഹേഷേട്ടനോട് പറഞ്ഞിരുന്നു നിന്റെ കാര്യം പരിചയത്തിൽ വല്ലോരും..ഒക്കെ നിന്റെ ജാതകാ പ്രശ്നം
                         ടെലഫോൺ ബൂത്തിൽ ഏറെ പരിചയക്കാരുണ്ട് ഇപ്പൊ അമ്മിണിക്ക് ആലോചനകളുടെ ഒരു മത്സരം തന്നെ നടന്നു എങ്കിലും ഒക്കത്തിന്റെയും അവസാനം ജാതകത്തിൽ എത്തും. ദിനവും ഫോൺ ചെയ്യാൻ വരുന്ന സുശീലേച്ചിയുമായി അമ്മിണി പെട്ടെന്നടുത്തു അവരു തമാശയും ചിരിയും ഒക്കെയായി വന്നു കഴിഞ്ഞാൽ പിന്നെ സുശീലേച്ചിക്ക് പറയാൻ നൂറു നൂറു കഥകളുണ്ടാവും സുശീലേച്ചിയും അമ്മിണിയെപ്പോലെ കല്ല്യാണം കഴിച്ചില്ല ആരോടൊക്കെയോ ഫോണിൽ കൊഞ്ചി കുഴയുന്നതു കാണാം. ചിലപ്പൊ നൂറു രൂപയ്ക്കൊക്കെ വിളിക്കും സുശീലേച്ചിയെ കുറിച്ച് നാട്ടിൽ നല്ല അഭിപ്രായമല്ല ഉള്ളത്എങ്കിലും എന്തോ അമ്മിണിക്ക് അവരെ ഒരു പാട് ഇഷ്ടമായി അല്ലേലും ഒറ്റയ്ക്ക് ഒരു സുന്ദരിയായ പെണ്ണ് താമസിച്ചാൽ ആൾക്കാർക്ക് പറഞ്ഞു നടക്കാൻ വേറെ വല്ലതും വേണോ.
 “പ്രേമിച്ചവൻ വഞ്ചിച്ചപ്പോ വീട്ടുക്കാരും കയ്യൊഴിഞ്ഞു ഒരു ഗതീല്ലാതായപ്പൊ പല പല കൊള്ളരുതായ്മ്മകളും ചെയ്തു ഇപ്പൊ അതൊരു ശീലായിഒരു സങ്കോചവും ഇല്ലാതെ സുശീലേച്ചി പറഞ്ഞു.
പല പല രാത്രി കഥകളും അമ്മിണിക്ക് പറഞ്ഞു കൊടൂക്കാറും ഉണ്ട് ആദ്യം ഒക്കെ അമ്മിണിക്ക് വെറുപ്പായിരുന്നു പിന്നെ പിന്നെ അമ്മിണിയും പതിയെ ഇഷ്ടപ്പെടാൻ തുടങ്ങി .പക്ഷെ സുശീലേച്ചിയുടെ മാർഗ്ഗത്തോട് അമ്മിണിക്ക് വിയോജിപ്പായിരുന്നു ജീവിക്കുന്നെങ്കിൽ അതൊരു പുരുഷന്റെ കൂടെ മാത്രമായിരിക്കും എന്ന് അമ്മിണി ഉറപ്പിച്ചിരുന്നു.
                ബൂത്തിൽ വച്ചു മറന്ന തന്റെ ബാഗ് എടുക്കാനായി താക്കോൽ വാങ്ങാൻ മുതലാളിയുടെ വീട്ടിൽ ചെന്ന ദിവസം അമ്മിണി ചെന്ന പാടെ ഇരിക്കാൻ പറഞ്ഞു മുതലാളി. ആരുമില്ലെന്നു പറഞ്ഞപ്പോൾ അമ്മിണീ ഭയന്നിരുന്നു. ഏയ് എന്തിന് ഭയക്കണം ഇക്കാലമത്രെയായിട്ടും തന്റെ നേർക്ക് മോശമായി ഒരു നോട്ടം പോലും മുതലാളി നോക്കിയിട്ടില്ല പിന്നെന്തിനു ഭയക്കണം
അവളും മക്കളും കല്ല്യാണത്തിനു പോയേക്കുവാ ..ദാ താക്കോൽ. ഇന്നമ്മിണി തന്നെ വച്ചോ കാലത്ത് തുറക്കേണ്ടതല്ലെഅമ്മിണി താക്കോൽ വാങ്ങി തിരിഞ്ഞു നടന്നു .
മുതലാളിയെ വെറുതേ തെറ്റിദ്ധരിച്ചു അമ്മിണി നടക്കാൻ തുടങ്ങവെ ഒരു കൈവളയം തന്റെ അരക്കെട്ടിനെ മുറുക്കുന്നതായി അവളറിഞ്ഞു .
                 നഷ്ടബോധത്തിന്റെ കുത്തൊഴുക്കിൽ നിന്നും കരകയറാൻ പെട്ടെന്നൊന്നും അമ്മിണിക്ക് കഴിഞ്ഞില്ല . സുശീലേച്ചി പഠിപ്പിച്ചുതന്ന കാമ രസതന്ത്രത്തിന്റെ പാഠങ്ങൾ ഓരോന്നായി മുതലാളിയിൽ നിന്നനുഭവിച്ചപ്പോൾ തടുക്കാൻ തോന്നിയില്ല. മാലതിയും, രാധികയും, അനുഭവിച്ച സുഖം ഇന്നമ്മിണിയും അനുഭവിച്ചിരിക്കുന്നു. അതോടൊപ്പം അമ്മിണി സ്വപ്നം കണ്ട ഒരു ജീവിതം മാലതിയുടെ മഹേഷേട്ടനെപ്പോലെ ഒരു ഭർത്താവ്, ഒരു കുഞ്ഞ്, ഭർത്താവിന്റെ കുടുംബം ബന്ധുക്കൾ ഒക്കെ കയ്യിൽ നിന്നും പോയിരിക്കുന്നു  അമ്മിണി പൊട്ടിക്കരഞ്ഞു വേദനയുടെ പാരമ്മ്യത്തിൽ സഹിക്കവയ്യാതെ അവൾ  വീട്ടിലേക്കോടി. മുറിയിൽ തനിയെയിരുന്നു കരഞ്ഞു. പണ്ട് ഏട്ടൻ കെട്ടിത്തുക്കിയ ഷാൽ ഇപ്പൊഴും ഫാനിനു മുകളിലായി വട്ടം കറങ്ങുന്നതായി അമ്മിണിക്കു തോന്നി. ഒരു നിമിഷം എല്ലാം അവസാനിപ്പിച്ചാലോ എന്നു പോലും അവൾ ചിന്തിച്ചു. പക്ഷെ അമ്മിണി എന്തിനു ജീവനൊടുക്കണം അമ്മിണി ഇവിടെ തെറ്റൊന്നും ചെയ്തില്ലല്ലോ.. വിവഹ പൂർവ്വ ബന്ധത്തെ പറ്റിപ്പറഞ്ഞ സിനിമാ നടിയെപ്പോലും വെറുതെ വിട്ട ഈ നാട്ടിൽ അമ്മിണി തെറ്റുകാരിയാവുന്നതെങ്ങിനെ..? അമ്മിണി തീരുമാനിക്കുകയായിരുന്നു അച്ഛൻ അമ്മ എന്നതെല്ലാം വെറും പൊള്ളയായ സ്നേഹമായിരുന്നു അമ്മിണിക്ക്.പിന്നെ താൻ എന്തിന് അമ്മ മാത്രമായി ഒരാണിന്റെ കീഴിൽ ഒതുങ്ങണം. കിഴക്കെപ്പാട്ടെ അംബികയുടെ  മൂത്തമോൾ രമണിയ്ക്ക് വന്ന പാലക്കാടുകാരൻ രാഘവേട്ടനെപ്പോലുള്ള ഒരാൾ ഇനി വരില്ലെന്നും അമ്മിണിക്കറിയാം. അമ്മിണി തീരുമാനിക്കുകയായിരുന്നു. തനിക്കു മുടങ്ങിപ്പോയ 46 വിവാഹാലോചനയ്ക്കും പരിഹാരം.
             ബൂത്തു പൂട്ടി 6 മണിയായാൽ അമ്മിണി സുശീലേച്ചിയെ വിളിക്കും വീട്ടിലാർക്കും ഒരു പരാതിയും ഇല്ല മാസാ മാസം നല്ലൊരു തുക അവർക്ക് കിട്ടുന്നുണ്ടായിരുന്നു. അമ്മയ്ക്ക് പണ്ടില്ലാത്തതിനെക്കാൾ സ്നേഹം കൂടുതലാണെന്നു തോന്നി ഏടത്തിക്ക് പ്രസവത്തിന് 4000 രൂപ കൊടുത്തപ്പോൾ ഏട്ടനു മാത്രം വാങ്ങാൻ ഒരു വിഷമം പോലെ തോന്നി പിന്നെ പിന്നെ എല്ല്ലാം ശരിയയി.
                അങ്ങിനെ അമ്മിണിയും ഒരു പെണ്ണായി .പരിചയക്കാർ അമ്മിണിക്ക് കൂടി വന്നു ഇപ്പൊ ചൊവ്വാദോഷം ഒരൊറ്റ ചെറ്റയ്ക്കും വിഷയമേ അല്ല. അമ്മിണിയുടെ ഭാഷയിൽ പറഞ്ഞാൽ എല്ലാ നായിന്റെ മക്കൾക്കും മുട്ടുമ്പോ ചൊവ്വാദോഷക്കാരിയും മകം പിറന്ന മങ്കയാകും.ഫൂ.....അമ്മിണി തുപ്പിയത് ആരെയാണെന്നും  ആർക്കുനേരെയാണെന്നും ഉള്ള ചോദ്യം ഞാൻ വായനക്കാർക്കു വിടുന്നു, ചിറ്റിപ്പിണഞ്ഞു കിടന്ന ചൊവ്വാദോഷം അമ്മിണിയുടെ തലയ്ക്കു മീതെ പണമായി വട്ടം കറങ്ങിക്കൊണ്ടിരുന്നു. ഒപ്പം അമ്മിണിയും.

   

                                                                                                          Biju Kottila                    

Thursday, May 6, 2010

ഒന്നും വേണ്ടായിരുന്നു അല്ലേ.?

            വറ്റകള്‍ ഇന്നുറങ്ങാന്‍  സമ്മതിക്കുമെന്ന് തോന്നുന്നില്ല. കരിഞ്ഞുണങ്ങിയ മണലില്‍ ഒരു തുള്ളിമഴ പെയ്തപ്പൊഴേക്കും തുടങ്ങിയില്ലെ മൂളിപ്പാട്ടും പാടി ഈ അഹങ്കാരം. ഹരി തിരിഞ്ഞും മറിഞ്ഞും കിടന്നു.മഴയെ ഒരാവര്‍ത്തി ശപിച്ചു. “നാശം ഒന്ന് കനത്തു പെയ്തൂടെ  ഒന്നു വന്ന് ആളെ പറ്റിച്ചു കടന്നു കളഞ്ഞിരിക്കുവാ, സ്വതവേ ഉള്ള ചൂടിന്റെ കൂടെ ഇരട്ടി ചൂടും തന്നു. ഇന്നത്തെ ഉറക്കം പോക്കുതന്നെ, നാളെ പഞ്ചായത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തെ കുറിച്ച് സെമിനാറുള്ളതാ ഇന്നുറങ്ങിയില്ലെങ്കില്‍ പിന്നെ നാളത്തെ കാര്യം ഗോവിന്ദ.” തലങ്ങും വിലങ്ങും കൈഇട്ടടിച്ചു  എവിടെ കിട്ടാന്‍  പിന്നെയും മൂളല്‍ ബാക്കി കൊതുകു നിവാരണത്തിനു ചിലവഴിച്ച കാശുപൊടിച്ചതു നഷ്ടം എന്നല്ലാതെ ഇവറ്റകള്‍ക്ക്  ഒരു കുറവും ഇല്ല ഒരു മഴചാറ്റല്‍  മതി എവിടെന്നില്ലാതെ എത്തിക്കോളും ഉറങ്ങാന്‍ സമ്മതിക്കില്ലെന്നെ.” ഹരിക്ക് കൊതുകിനെ വല്ലാത്ത അലര്‍ജ്ജിയാണ്. കൊതുകു കടിച്ചേടത്ത് ഉണ്ണിയപ്പത്തിന്റെയത്ര വണ്ണത്തി മുഴച്ചു വരും ഒരിക്കല്‍ ഈ മുഴ ഹരീടെ കുറേ കാശ് കളഞ്ഞതാ കെട്ടോ. ഒരു ദിവസം കാലത്തെഴുന്നേറ്റപ്പൊ കഴുത്തിനു താഴെ ഒരു മുഴ വീട്ടുകാരെല്ലാവരും ഭയന്നു അന്നു സുലുവിനെ കല്ല്യാണം കഴിച്ചിട്ടുണ്ടായിരുന്നില്ല ക്ഷയരോഗത്തിന്റെ ലക്ഷണമാണെന്നു കരുതി മെഡിക്കല്‍ കോളേജില്‍ പോയി സകല ടെസ്റ്റും എടുക്കേണ്ടി വന്നു ഒടുവിലാ കളി ഗായകന്റെതാണെന്നു (മൂളിപ്പാട്ടുകാരന്റെ)മനസ്സിലായത്.


                      “റോഡിലൂടെ കുതിച്ചു പായുന്ന പാണ്ടി ലോറിയുടെ  ശബ്ദം പോലും ഹരിയുടെ ഉറക്കം കെടുത്തിയിട്ടില്ല പക്ഷെ ഈ നാശങ്ങള്‍ അവയുടെ മൂളല്‍ ഒരു വല്ലാത്ത ഇറിറ്റേഷന്‍ തന്നെ“  ഹരി മെല്ലെ വാതിലു തുറന്ന് പുറത്തേക്കിറങ്ങി നാഷണന്ല്‍ ഹൈവേയുടെ അടുത്താണ് ഹരിയുടെ വീട്. മുരണ്ടു കൊണ്ടു ചീറിപ്പായുന്ന വാഹനങ്ങള്‍ ജനല്‍ ചില്ലുകളില്‍ മിന്നിമറയുന്ന ഹെഡ്ലൈറ്റിന്റെ കൊള്ളിയാന്‍, ഒക്കെയുമായും ഹരി പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു . ഹരിക്ക് ആരോഗ്യ വകുപ്പില്‍ ഉയര്‍ന്ന ഉദ്ദ്യോഗം കിട്ടിയപ്പോഴേ സുലോചനയ്ക്ക് ഒറ്റ നിര്‍ബന്ധം ഹൈവേക്കടുത്ത് ഒരു വീടു വാങ്ങണം . ‘കളിപ്പാട്ടേക്ക്’ ഓത്തിരി ദൂരമൊന്നും ഇല്ലല്ലോ അവിടുന്ന് അച്ഛനെയും അമ്മയെയും എപ്പൊ വേണേലും കാണാന്‍ വരാല്ലോ. തോന്നുമ്പൊ ഒന്നു വിളിച്ചാല്‍ മതീല്ലെ. എന്റെ കാറും ഉണ്ട്  ദിഡീന്ന് ഇങ്ങെത്തില്ലെ അമ്മേ” വീടൂ വിട്ടിറങ്ങുമ്പോള്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി വാതില്‍ പടിമേല്‍ നില്‍ക്കുന്ന അമ്മയോട് സുലു പറഞ്ഞു. പടിയിറങ്ങുമ്പോഴും അച്ഛന്‍ ഒന്നും മിണ്ടിയില്ല ചാരുകസേരയിലിരുന്നു  മൌനാനുവാദമോ ദേഷ്യമോ എന്തോ വായിച്ചെടുക്കാനാവത്ത ഒരിരുത്തം. കാല്‍ തൊട്ടു വന്ദിച്ച് അവിടിന്ന് വിട്ടു പോരുമ്പോള്‍ വല്ലാത്ത ഒരു നൊമ്പരം മനസില്‍  പിടഞ്ഞു.

                           അമ്മയെയും അച്ഛനെയും വിട്ടിട്ടു വരാന്‍ മനസ്സുണ്ടായിട്ടല്ല സുലുവിനു  കോടതിയില്‍ പോകാന്‍ എളുപ്പം ഇവിടെയാണ്  പിന്നെ കസ്റ്റമേഴ്സിന് എത്തിച്ചേരാന്‍ എളുപ്പവും.
പിന്നെ ‘കളിപ്പാട്ടാകുമ്പോള്‍ ’ കാറ് വീടുവരെ പോകില്ല കോണ്ട്രാക്ടര്‍ കൃഷ്ണേട്ടന്റെ വീടുവരെയേ റോഡുള്ളൂ.വണ്ടി അവരുടെ വീട്ടിലാണ് വെയ്ക്കാറ്. ഒരു ദിവസം ടയര്‍ നിറയെ ചെളിയുമായി സുലു ഇന്റര്‍ ലോക് ചെയ്തിട്ട മുറ്റത്ത് കാറ് കേറ്റിയിട്ടതിന് കൃഷ്ണേട്ടന്റെ ഭാര്യ ശാരദേടത്തിയുടെ നാവില്‍ നിന്ന് ഒരു പാട് കേട്ടതുമാണ് . അന്നായിരിക്കും സുലു ആദ്യമായി എന്റെ അടുത്ത് കരഞ്ഞത്. വല്ല്യ വക്കീലാണെന്നു പറഞ്ഞിട്ടെന്താ കാര്യം നാണം കെട്ടാല്‍ എല്ലാ പെണ്ണും ഒരു പോലെ തന്നെ. അന്നു രാത്രി വാശിയോടെ പറഞ്ഞതാ അവള് ഹൈവേയ്ക്കടുത്ത് ഒരു വീടു വാങ്ങണമെന്ന് .
                           
                          വീട്ടു പറമ്പില്‍ കൃഷിയുണ്ട് അച്ഛനെ സഹായിക്കാന്‍ ....,ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനം , ക്ഷേത്ര കമ്മറ്റി, പാര്‍ട്ടി ബ്രാഞ്ച്,  ഒക്കെ പ്രശ്നങ്ങളാണ് ഒക്കത്തിനും പരിഹാരവും സുലു തന്നെ നിര്‍ദ്ദേശിച്ചു..“എന്നെ ഓഫീസില്‍ വിട്ട് നിങ്ങള്‍ കാറെടുത്തോളൂ. അപ്പൊ പിന്നെ എവിടെ വേണേലും പോകാല്ലോ. പിന്നെ അച്ഛനെ സഹായിക്കാന്‍ ഞാന്‍ ഒരു പണിക്കാരനെ വച്ചോളാം
കൂലി എന്റെ ശമ്പളത്തില്‍നിന്നു  ഞാന്‍ കൊടുത്തോളാം“. വീടൊന്നു മാറിയതേ ഉള്ളൂ അപ്പൊഴേക്കും നിന്റെത്  എന്റെത് എന്നുള്ള വാക്കുകളൊകെ പുറത്തിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. പെട്ടെന്ന് മുറ്റത്തേയ്ക്ക് എന്തോ കിതച്ചു കൊണ്ട് ഓടി വന്നു രണ്ട് പട്ടികളായിരുന്നു അവ മുറ്റത്തുകിടന്ന് കടി പിടി കൂടി ബഹളമുണ്ടാക്കി ..താഴെ സ്റ്റെപ്പിനടുത്തു കിടന്ന സുലുവിന്റെ പഴയ ഒരു ജോഡി ചെരുപ്പെടുത്ത് ഹരി അവറ്റകളെ എറിഞ്ഞോടിച്ചു.ഈ ശബ്ദ്ദകോലാഹലങ്ങളൊന്നും സുലുവിന്റെ ഉറക്കം കെടുത്തിയില്ല. അവളൊന്നുമറിയാതെ സുഖനിദ്രയിലാണ്  ചൂടു കൂടിയതു കാരണം ഒന്നിച്ചു കിടക്കാറില്ല  കല്ല്യാണം കഴിഞ്ഞു രണ്ടു വര്‍ഷമായി ഒരു വര്‍ഷം കൂടി കഴിഞ്ഞിട്ടു മതിയെന്നാണ് സുലു പറഞ്ഞത്  ഇപ്പൊ ഉദ്ദ്യോഗം കിട്ടിയതല്ലെ ഉള്ളൂ ഒന്ന് സെറ്റിലാകട്ടെ പെട്ടൊന്നൊരു കുഞ്ഞുണ്ടായാല്‍ ഹരിക്ക് ചിലപ്പോള്‍ അത് വല്ല്യ സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കും. ചിലപ്പോള്‍ സുലുവിന്റെ വര്‍ത്താനം കേട്ടാല്‍ തോന്നും കേരളത്തിലെ ധനമന്ത്രി പോലും ഇത്ര അഡ്വാന്‍സ്ഡായി ചിന്തിക്കില്ലെന്ന്  ഇവള്‍ എല്‍ എല്‍ ബിക്ക് പോയതിനു പകരം ഇക്കണോമിക്സായിരുന്നെങ്കില്‍ എവിടെയെങ്കിലുമൊക്കെ എത്തിയേനെ.

                    പുറത്ത് മുറ്റത്തൂടെ നടക്കാന്‍ ഇപ്പൊ ഒരു സുഖം തോന്നുന്നു എവിടെയോ നല്ല മഴ പെയ്യുന്നുണ്ട് അതാ ഇളം കാറ്റ് വീശുന്നേ. ഏതായാലും ഉറങ്ങാന്‍ കഴിയുമെന്നു തോന്നുന്നില്ല കുറച്ച് നേരം ഇങ്ങിനെ നടക്കാം. ഇപ്പൊ വന്ന കാറ്റിനു  ‘കളിപ്പാട്ടെ‘ വാഴത്തോപ്പിന്റെ മണം. തൊടിയിലെ അരിമുല്ലയുടെയും, പിച്ചകത്തിന്റെയും, ഇലഞ്ഞിയുടെയും ഒക്കെ മണം ആക്കാറ്റില്‍ ഹരി മണത്തെടുത്തു “മിറ്റത്തേക്കിറങ്ങിയാല്‍ മതി നല്ല കാറ്റ് കിട്ടും പടിഞ്ഞാറ് നിന്നുള്ള കാറ്റാ നല്ല തണുപ്പുണ്ടാകും” വീടിന്റെ താക്കോല്‍ തരുമ്പൊ ഉമ്മര്‍ ഹാജി പറഞ്ഞത് ഹരി ഓര്‍ത്തു.
                     അയ്യപ്പന്മാരണെന്നു തോന്നുന്നു വിഷുവിളക്കു തൊഴാന്‍ പോയവരായിരിക്കും റോഡരികില്‍ ഒരു ചുവന്ന വാന്‍നിര്‍ത്തിയിട്ടിരിക്കുന്നു എതിരെ വരുന്ന വാഹനങ്ങളുടെ  വെളിച്ചത്തില്‍ മാലയിട്ട ഫ്രൈമില്‍ മുന്നില്‍ തൂക്കിയിട്ട അയ്യപ്പന്റെ ഫോട്ടോ കാണുന്നുണ്ട് ശബരി മലയില്‍ ഈ സീസണില്‍ റെക്കോര്‍ഡ് വരവാന്നാണല്ലോ പത്രങ്ങള്‍ മുഴുവന്‍ റിപ്പോര്‍ട്ട്ചെയ്തത്. ദൈവകണം കണ്ടെത്താന്‍ ശാസ്ത്രലോകം ഒരു വശത്ത് മറു ഭാഗത്ത് ദൈവങ്ങളോടുള്ള ആരാധന അച്ഛമ്മയുടെ ബി പി പോലെ കുത്തനെ മേലോട്ട്.  മനുഷ്യന്മാര്‍ക്കൊക്കെ പേടി കൂടി വരികയാണ്. പേടികൂടുമ്പോഴാള്‍ ഭക്തി കൂടുക എന്ന് ആരോ പറഞ്ഞു കേട്ടത് ഓര്‍ക്കുന്നു. സുലുവും എന്നും കോടതിയില്‍ പോകുന്നതിനു മുന്‍പ് പ്രാര്‍ത്ഥിക്കുന്നതു കാണാം .കേസ് ജയിച്ചാല്‍ അത് ദൈവത്തിന്റെ കഴിവും , കേസ് തോറ്റാല്‍ അത് സുലുവിന്റെ ഭാഗ്യക്കേടും ഇതെന്തൊരു   ന്യായമാണല്ലെ.


            തൊടിയിലെ അരിമുല്ലയുടെ മണവുമായി വന്ന കാറ്റിനു എന്തോ പിശകു പറ്റിയിരിക്കുന്നു കാറ്റിന്റെ ഗന്ധം പതിയെ മാറിത്തുടങ്ങിയിരിക്കുന്നു  റോഡരികിനോടു ചേര്‍ത്തുവച്ച ബോഗണ്‍ വില്ലയുടെ ചോട്ടില്‍ ഒരാള്‍ പെരുമാറ്റം  “ആരാ അത്” ഹരി ഉറക്കെ ചോദിച്ചു ..ആരോ ഒരാള്‍ ട്രൌസറും വലിച്ചു കേറ്റി അയ്യപ്പന്മാരുടെ വണ്ടിക്കരികിലേക്ക് ഓടി “പാവം കാര്യ സാധനയ്ക്കായി വന്നതാണ് വെറുതെയല്ല അരിമുല്ലയുടെ ഗന്ധം മാറിയത് . ഇത്തരം ശല്ല്യങ്ങള്‍ പതിവാണ് . ഇന്നാളൊരിക്കല്‍ സെക്കന്റ് ഷോയും കഴിഞ്ഞു വരുന്ന ആരോ ആണെന്നു തോന്നും സുലുവിന്റെ കാറിന്റെ ചില്ലെറിഞ്ഞു തകര്‍ത്തു   ഒക്കെ ചെയ്തത് മദ്യമാണല്ലോ എന്നോര്‍ത്തു ഒന്നും പറയാന്‍ പോയില്ല കേസു കൊടുക്കാന്‍ സുലുവിനു തെളിവൊന്നും കിട്ടിയുമില്ല.  പട്ടികള്‍ പിന്നെയും വരുമോ ആവോ.അവറ്റകളുടെ കുര മാറി ഇപ്പൊ ഒരു തരം പേടിപ്പിക്കുന്ന ഓരിയിടലായി മാറിയിരിക്കുന്നു എവിടെനിന്നെല്ലാമോ കിതപ്പിന്റെ ശബ്ദങ്ങള്‍ പോലെ അയ്യപ്പന്മാര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പട്ടികളുടെ ഓരിയിടല്‍ തുരുതുരെ അലമുറകള്‍ പോലെ ആയി ഹരിക്ക് ആകെ ഒരു പേടി തോന്നി ഏതായാലും ഇനി പുറത്ത് നില്‍ക്കുന്നത് അത്ര പന്തിയല്ല  മൂടിക്കെട്ടിയ കാര്‍മ്മേഘങ്ങള്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു അയ്യപ്പന്മാരുടെ വണ്ടി മെല്ലെ നീങ്ങി ഹരി അകത്തു കയറി വാതില്‍ കുറ്റിയിടാനൊരുങ്ങവെ  പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.

                   ശക്തമായ ഒരു ശബ്ദം നിലവിളികള്‍ , അലര്‍ച്ചകള്‍ , ഞരക്കങ്ങള്‍ ,പിന്നാലെ വന്ന വാഹനങ്ങള്‍ ബ്രേക്ക് ചവിട്ടി ടയറുകള്‍ റോഡില്‍ പുളയുന്ന ശബ്ദങ്ങള്‍ .ഹോണടികള്‍ ,  ബഹളങ്ങള്‍ . അടുത്തുള്ള വീടുകളില്‍  വിളക്കുകള്‍ തെളിഞ്ഞു ശബ്ദം കേട്ടെന്നോണം സുലുവും എഴുന്നേറ്റു. എന്താ  എന്താ   സംഭവിച്ചേ...? ഹരി ആകെ തരിച്ചിരിക്കുകയാണ് സുലു ചെന്ന് ഇറയത്തെ ലൈറ്റിട്ടു .ഉമ്മറത്തേക്കിറങ്ങിയ ഹരി അലറി വിളിച്ചു പിന്നിലേക്ക് തിരിഞ്ഞൂ പിന്നാലെ സുലുവിന്റെ അലര്‍ച്ചയും കേള്‍ക്കാമായിരുന്നു . വീട്ടുമുറ്റത്ത് കാറിന്റെ തെറിച്ചു പോയ ഡോറിനൊപ്പം ഒരു പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശിരസ്സും.ഒന്നും മിണ്ടാനാവാതെ ഹരിയേയും കൊണ്ട് സുലു അകത്തു കയറി വാതിലടച്ചു. ഇഡിമിന്നലോടു കൂടീയ മഴ തകര്‍ക്കുകയാണ് .ജനാലയ്ക്കപ്പുറത്ത് മിന്നിമറയുന്ന വെള്ളി വെളിച്ചങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ബഹളങ്ങള്‍ ഹോണടി ശബ്ദങ്ങള്‍ .  ഹരീ ഹരീ..വാതിലില്‍ ആരോ മുട്ടുന്നു ..ഹരീ.ഹരീ...അപ്പുറത്തെ ഗോപാലേട്ടനാണ് ഹരി മെല്ലെ വതില്‍ തുറന്നു . ഹരീ വണ്ടിയൊന്നു വേണം വേഗം .ഹരി ഒരു നിമിഷം ശങ്കിച്ചു. ഗോപാലേട്ടന്‍ ഹരിയെ തുറിച്ചു നോക്കി  പന്തികേടു മനസിലാക്കിയ ഹരി വേഗം സുലുവിനോട് ചാവി വാങ്ങി  ഗോപാലേട്ടാ സുലു ഇവിടെ ഒറ്റയ്ക്കാണ് അവളാകെ പേടിച്ചിരിക്കുകയാ മുറ്റത്തേക്കിറങ്ങിയപ്പൊ തന്നെ കണ്ടത് ആ കുഞ്ഞിന്റെ....പേടിക്കെണ്ട അതു തുണികൊണ്ടു മൂടിയിട്ടുണ്ട് പിന്നെ സുലു അടുക്കള  വശത്തൂടെ നേരെ എന്റെ വീട്ടിലേക്കു പൊക്കോളൂ അവിടെ സരോജിനിയും ഒറ്റയ്ക്കാ ഹരീ നീ വേഗം ഷര്‍ട്ടിട്


                    ആരൊക്കെയോ ചേര്‍ന്ന് ചോരയൊലിക്കുന്ന ഒരു രൂപത്തെ കാറിലേക്ക് വലിച്ചു കയറ്റി ആദ്യം ഒരറപ്പു തോന്നിയെങ്കിലും പിന്നീട് ഒരാവേശമായിരുന്നു ഏതോ ഒരു ധൈര്യം വീണുകിട്ടിയ പോലെ ഒരു പക്ഷെ മരണം കാത്ത് കഴിയുന്ന അയാളുടേ ജീവന്‍  തന്റെ ഉള്ളില്‍ സന്നിവേശിച്ചിരിക്കാം ഹരി മെല്ലെ കാറിന്റെ സ്പീഡ് മീറ്ററില്‍ ഒന്നു നോക്കി 120 നും മുകളിലാണ് സൂചിക.സാധാരണ 40 നു മുകളില്‍ പോയാല്‍ തന്നെ ഇരു വശത്തേക്കും പോകുന്ന വണ്ടിയാണ് ഇതിപ്പൊ 120 ല്‍ പോയിട്ടും അസാധ്യ കണ്ട്രോള്‍ .മെഡിക്കല്‍ കോളേജില്‍ അയാളേ വിട്ട് തിരികെ വരുമ്പോഴാണ് ഹരി ഹരിയായത് ..തിരിച്ചു പോരുമ്പോല്‍ ഗോപാലേട്ട്നായിരുന്നു വണ്ടി ഓടിച്ചത് "രണ്ടു പേര്‍ അവിടെ തന്നെ പോയി വേറെ രണ്ടൂ പേരെ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്കാ കൊണ്ടു പോയത് നമ്മള്‍ കൊണ്ടുപ്പോയ മൂപ്പരും ബാക്കിയാവുന്ന കാര്യം കഷ്ടമാണ് പുള്ളിക്കാരന്റെ ഭാര്യയും കുഞ്ഞുമാ പോയത്" . പാവം അയാള്‍ ബാക്കിയാവുന്നതിലും നല്ലത് മരിക്കുന്നതാണ് .

തിരിച്ച് വീട്ടിലെത്തുമ്പൊഴേക്കും ബന്ധുക്കളാണെന്നു തോന്നുന്നു തുണികൊണ്ട് മറവു ചെയ്ത ശവങ്ങള്‍ക്കരികെ അലമുറയിട്ടു കരയുന്ന കുറെ പെണുങ്ങളും കാണാം മൂകാംബികയില്‍ കുഞ്ഞിനു ചോറു കൊടുക്കാന്‍ പോയതായിരുന്നു എല്ലാവരും മുന്നേ പോയ വണ്ടിയിലുണ്ടായിരുന്നവരാണ് ഇവര്‍ എന്ന്  തോന്നുന്നു പിന്നില്‍ വന്നവര്‍ക്കാണ് അപകടം സംഭവിച്ചിരിക്കുന്നത് ഗോപാലേട്ടന്‍  ഒരു പോലിസുകാരന്റെ അടുത്തു ചെന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് ..അകലെ അപകടത്തില്‍ പെട്ട കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്നു  കുറച്ചു ദൂരെയായി കാറിലിടിച്ച പാണ്ടി ലോറിയും കാണാം ..പിന്നെ അയ്യപ്പന്മാര്‍ എവിടെ പോയി ഹരി ആലോചിച്ചു ...ഒരു പക്ഷെ അയ്യപ്പന്മാരുടെ വണ്ടി കുറുകെ ചാടിയതു കാരണം എതിരെ വരുന്ന കാറി കാണാതെ പോയതാകാം ഡ്രൈവര്‍ . അയാളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഹരി മെല്ലെ നേരത്തെ കുഞ്ഞിന്റെ തല കിടന്നു പിടഞ്ഞേടത്ത് തിരഞ്ഞു അവിടെയെങ്ങും ഒന്നും കാണാന്‍ കഴിഞ്ഞില്ല  കാറിന്റെ ഡോര്‍ ഒരരുകില്‍ ആരോ ചാരി വെച്ചിരിക്കുന്നു.


                        കണ്ണടയ്ക്കുമ്പോള്‍ ആ കുഞ്ഞിന്റെ ചോരയില്‍ കുളിച്ച മുഖമാണ് മനസ്സില്‍ അവന്റെ അല്ലെങ്കില്‍ അവളുടെ പൊട്ടിച്ചിരികള്‍ കാതില്‍ മുഴങ്ങുന്നതു പോലെ സുലു ഹരിയെ പറ്റിചേര്‍ന്ന് കിടക്കുകയാണ് അവര്‍ ആ ഷോക്കില്‍ നിന്നും ഇനിയും പരി പൂര്‍ണ്ണമായി മുക്തയായിട്ടില്ല “ഹരീ നമുക്ക് കളിപ്പാട്ടേക്ക് പോകാം ഇവിടെ എനിക്കെന്തോ...” ഹരി അവളേ ചേര്‍ത്തു പിടിച്ചു പോകാം നാളെയാകട്ടെ...ഉറങ്ങാതെ രണ്ടു പേരും എങ്ങിനെയോ നേരം വെളുപ്പിച്ചു.
                        തകര്‍ത്തു പെയ്ത മഴയില്‍ മുറ്റത്തെ ചോരത്തുളികള്‍ ഒഴുകി പോയിരിക്കുന്നു റോഡില്‍ ചിതറിത്തെറിച്ച തലച്ചോറുകള്‍ക്കായി കാക്കകള്‍ ബഹളം കൂട്ടുന്നു ..സ്റ്റെപ്പിനു താഴെ ചാരിവെച്ച കാറിന്റെ ഡോറില്‍ അങ്ങിങ്ങായി കുറച്ചു ചോരതുള്ളികള്‍ കാണാം. ആ ഡോറിന്റെ അരികിലായ് ഞാന്നു കിടക്കുന്ന ഒരു പാവകുട്ടിയും. മഴ തോര്‍ന്നിരിക്കുന്നു വിട്ടൊഴിയാതെ മേഘങ്ങള്‍ ദുഖം ഘനീഭവിപ്പിച്ച് മൂടിക്കെട്ടി നില്‍ക്കുന്നു .നേര്‍ത്ത കാറ്റ് വീശുന്നുണ്ട്. ഹരി പൈപ്പെടുത്തു കാറിന്റെ പിന്‍ സീറ്റില്‍ പറ്റിപ്പിടിച്ച ചോര കറകള്‍ കഴുകിക്കളഞ്ഞു


                 “ഇനി തിരിച്ച് പോകുന്നില്ലമ്മേ” അപ്പൊഴാണ് ഹരിയുടെ അമ്മയുടെ കണ്ണൂകളില്‍ വിഷാദം മാറി പ്രസന്നമായത് . ചാരുകസേരയിലിരുന്നു അച്ഛന്‍പറഞ്ഞൂ “അല്ലേലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലോ അല്ലേ”
വിചാരിച്ചതിലും 2 ലക്ഷം കുറവിലാണ് വീടു വിറ്റു പോയത് ഏതോ ഒരു തമിഴന്‍ അണ്ണാച്ചി പുള്ളിക്കാരന് മാന്‍ പവര്‍ സപ്ലൈ ഉണ്ടെത്രെ. കിട്ടിയ വിലയില്‍ പകുതിയും കോണ്ട്രാക്ടര്‍ കൃഷ്ണേട്ട്നു തന്നെ കൊടുത്തു .ഇപ്പൊ കൃഷ്ണേട്ടന്റെ അടുക്കളപ്പുറത്തൂടെ ഉള്ള നാല് സെന്റു ഭൂമിയിലൂടെ കാറ് വീട്ടു മുറ്റത്തോളമെത്തും .


                       മഴ വീണ്ടും തകര്‍ത്തു പെയ്യുകയാണ്  ചൂടു മാറി തണുത്തിരിക്കുന്നു മണ്ണും മനസ്സും
ഹരിയുടെ നെഞ്ചി ചാര്‍ത്തുന്നു കിടന്ന് സുലു പറഞ്ഞൂ “ഒന്നും വേണ്ടായിരുന്നു അല്ലെ“? ഹരി ഒരു ചെറു ചിരിയോടെ ഒന്നു മൂളീ........  ഉം....... ഹരി ആ കുഞ്ഞ് അവനിപ്പൊ സ്വര്‍ഗ്ഗത്തിലായിരിക്കുമോ അതോ..? അവന്റെ മുഖം ഇപ്പോഴും എന്നെ  വല്ലാതെ അസ്വസ്ഥയാക്കുന്നു ചിലപ്പൊ തോന്നും ആ കുഞ്ഞിന് ഹരിയുടെ അതേ മൂക്കാണെന്ന് ചിലപ്പൊ തോന്നും എന്റെ അതെ ചുണ്ടാണെന്ന് ഹരീ പ്ലീസ് എനിക്കവനെ വേണം എനിക്കെന്തോ ഒരു പേടി പോലെ എനിക്കവനെ വേണം ഹരീ..പ്ലീസ്.  രണ്ടു പേര്‍ക്കും മീതെ വെളിച്ചം കണ്ണുകള്‍ ചിമ്മി ഇരുട്ടിന്റെ മറകീറി മിന്നല്‍ വെട്ടങ്ങള്‍ ഒളിഞ്ഞു നോക്കി  ജനലുകള്‍ക്കപ്പുറത്ത് വെള്ളി മണി വിതറി മഴ തകര്‍ത്തു പെയ്യുന്നു,  ഏതോ ഒരു താരാട്ടു പാട്ടിന്റെ ഈണം ഒഴുകിയെത്തുന്ന പോലെ ,മേഘക്കീറുകള്‍ക്കിടയിലൂടെ ചന്ദ്രന്‍ മെല്ലെ തലയുയര്‍ത്തി. ജനലരികിലെ വെളിച്ചം നോക്കി പുതപ്പിനടിയില്‍ പറ്റിച്ചേര്‍ന്ന് സുലുവും ഹരിയും പതുക്കെ ചിരിച്ചു  ഹരി മെല്ലെ പറഞ്ഞൂ ഒന്നും
വേണ്ടായിരുന്നു അല്ലെ.?

Wednesday, May 5, 2010

അപ്പുവിന്റെ ഒരു ദിവസം പാര്‍ട്ട്‌ 1

നാടകക്കാരനും ഒരു ടെലിഫിലിം ചെയ്തു .
കയ്യിലുള്ള ഹാന്ഡി കാമെരയില് ഒരു കസര്‍ത്ത് നടത്തിയതാണ്
പിന്നെ എഡിറ്റിംഗ് ഇതിന് വേണ്ടി സ്വന്തം പഠിച്ചു .
രചന , സംവിധാനം , എഡിറ്റിംഗ് , ട്‌ബ്ബിംഗ്, എന്ന് വേണ്ട പോസ്റ്റര്‍ ഒട്ടിക്കാന്‍ മൈദ കലക്കിയത് വരെ ഈ നാടകക്കാരന്‍ തന്നെ ( ഒരു ബാലചന്ദ്രമേനോന്‍ ലുക്ക്‌ )അഭിനയിക്കാന്‍ മാത്രം പറ്റിയില്ല .. അതാണ് സങ്കടം ...എല്ലാം ഒറ്റയ്ക് ചെയ്തതിന്റെ പോരായ്മകള്‍ ഉണ്ട് അതെല്ലാം മനസിലാക്കി പ്രിയ ബ്ലോഗ്ഗര്‍ മ്മാര്‍ ഇതു കാണുമല്ലോ അല്ലെ ?... ക്ലിപിന്റെ ലിങ്ക് ഇവിടെ കൊടുക്കാം o
അപ്പുവിന്റെ ഒരു ദിവസം പാര്‍ട്ട്‌ 1
അപ്പുവിന്റെ ഒരു ദിവസം പാര്‍ട്ട്‌ 2

Sunday, February 21, 2010

പ്രിയ വാനരാ..(എന്തിനാണൂ ഗ്രൂപ്പു കളികൾ,,,? )

എനിക്കു പറയാനുള്ളത് കാട്ടിൽ ചന്നം പിന്നം അലഞ്ഞു നടക്കുന്ന കുരങ്ങുകളോടാണ്.


പ്രിയ വാനരരെ ...നിങ്ങൾ മർത്യ ജൻമ്മത്തിന്റെ പൂർവ്വികരാണെന്നാണ്..മർത്യ കുല ജാതനായ എന്റെ പൂർവ്വികർ പറഞ്ഞു തന്നിട്ടുള്ളത് ..അതു ശരിയാണെങ്കിൽ ഇനിയും ഒരു രൂപമാറ്റം അനിവാര്യമായിരിക്കുന്ന കാലഘട്ടത്തിൽ എന്റെ ആകുലതകൾ ഞാൻ നിനക്കുമുന്നിൽ തുറക്കുകയാണ്. അതു നിന്നോടു തന്നെ ആകണമെന്നതിൽ തർക്കവും ഇല്ല


ചിന്ന ഭിന്ന മായി അലഞ്ഞിരുന്ന നിന്റെ കൂട്ടങ്ങളിൽ നിന്നും ഗോത്രങ്ങൾ പിറന്നതും ..ഗോത്രങ്ങളിൽ നിന്നും സമൂഹങ്ങൾ ഉണ്ടായതും അവ പിന്നീടു....രാജ്യങ്ങളായി മാറിയെന്നും ചരിത്രം ....ഇവയെല്ലാം ഒരു കൂട്ടായ്മയിലൂടെ പിറന്നതാണ്...അപ്പൊഴും തർക്കങ്ങൾ ഉണ്ടായിരുന്നു എന്നതും സത്യം....അവിടെ അധികാരത്തിനായിരുന്നില്ല ആദ്യ തർക്കം ....ഭക്ഷണമായിരുന്നു ....പിന്നീടു പാർപ്പിടമായിരുന്നു ..പിന്നീട് മണ്ണ് പിന്നീട് അതിന്റെ അധികാരം അധികാരം
കിട്ടിയപ്പോൾ ആരാണ് വലിയവൻ ആരാണ് ചെറിയവൻ എന്നായി ....പിന്നീട് കുബേര വർഗ്ഗവും കുചേല വർഗ്ഗവും ഉണ്ടായി.....അടിമ വർഗ്ഗവും ജന്മി വർഗ്ഗവും ഉണ്ടായി അവിടെ അടിസ്ഥാന വർഗ്ഗങ്ങളുടെ മോചനത്തിന്നായി പോരാട്ടങ്ങൽ ഉണ്ടായി ....തെരുവിലും പാതയോരങ്ങളിലും അടിയേറ്റു വീണവർ ഒരു പാടുണ്ടായിരുന്നു നാളെ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കു അന്തസ്സോടെ നിലനിൽക്കാൻ അടിത്തറ പാകിയോർ ... പോരാട്ടങ്ങളിലൂടെ അവർ വാക്കുകളെ പ്രവർത്തികളാക്കിയ ഇന്ദ്രജാലക്കാർ....


അവർ നൽകിയ ഔദാര്യത്തിന്റെ എച്ചിൽ തിന്നു കൂറുകാട്ടാത്ത പട്ടികളെ പ്പോലെ പിന്നാലെ വന്ന് അവർക്കു നേരെ മുറുമുറുക്കുന്ന ഒരു കൂട്ടം യുവ തലമുറ...അവർനടത്തുന്ന മദോന്മ്മാദങ്ങൾ അതിരു കടക്കുന്നേടത്താണ് ഞാൻ ഇതു
നിന്നോടു പറയുന്നത് ... പിന്തിരിഞ്ഞു തലചൊറിഞ്ഞു പേൻ തപ്പാതെ നീ ഞാൻ പറയുന്നതു വല്ലതും കേൾക്കുന്നുണ്ടോ...?
അതോ നീയും അവരെപ്പോലെ ആയോ.....?


പട്ടുടുത്ത യുവതിയെപ്പോലെ, പാലപൂത്ത നിലാവുള്ള രാത്രി പോലെ വിശുദ്ദമായിരുന്ന എന്റെ നാട് ചാഴിയും പുഴുക്കളും തിന്നു വികൃതമാക്കി ഒടിയാറായ കഴുക്കോൽ പോലെ ഒന്നിനും കൊള്ളാത്ത കുറേ..മേൽക്കൂരകളെയും താങ്ങി ഇരിപ്പാണ്...അന്ത്യ ശ്വാസത്തിന്റെ സ്തമ്പനവും കാത്ത്. കാലത്തിന്റെ കരിങ്കാറ്റിലൂടെ മാഞ്ഞു മറഞ്ഞ സാംസ്കാരിക ബോധം. തെളിനീർ, വായു , മനസ്സ്, രാത്രി, പകൽ , സൂര്യൻ, ചന്ദ്രൻ,ആകാശം ,എല്ലം എല്ലാം പ്രതിഷേധാത്മക വിപ്ലവത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത് ...എപ്പോൾ വേണമെങ്കിലും കീഴ്മേൽ മറിയ്ക്കാൻ ശക്തി സംഭരിച്ചു കൊണ്ടിരിക്കുകയാണിന്ന്.


മണ്ണും പുഴയും, ആറും, ഇപ്പൊ കടലും വില പറഞ്ഞ് കൊടുക്കാൻ ഒരുമ്പെടുന്ന കുറെ മന്ദബുദ്ധി മനസ്സുകൾ. വീർത്ത കീശമാത്രം സ്വപ്നം കണ്ടു കഴിയുന്നവർ. ചുളിയാത്ത ഷർട്ടിനുള്ളിലെ ചുളിവു വീണ മനസ്സുകൾ ഒരു കൂട്ടം .ഇവരെ രാഷ്ട്രീയക്കാർ എന്നോ മറ്റോ ആണ്.. വിളിക്കുന്നത്....നാടിന്റെ സംരക്ഷണത്തിന്റെ ചുമതല ഇവരെയാണ് നമ്മൾ ഏൽ‌പ്പിച്ചിരിക്കുന്നത് ...ഇവറ്റകളെ താങ്ങി നടക്കുന്ന ഞാനടക്കമുള്ള് കോവർ കഴുതകൾ മാത്രമുള്ള ഈ നാട്ടിൽ ഇതെല്ലാം ഞാൻ നിന്നോടല്ലാതെ വേറാരോടു പറയും ....


ഞാറ്റു പാട്ടിന്റെ ഈണവും, കുളിർക്കാറ്റും,ചാറ്റൽ മഴയും ,വറുത്ത അരിയും, കട്ടൻ ചായയും സുഖ ശീതളമാക്കിയ ഒരു കാലമുണ്ടായിരുന്നു നമുക്ക് മായം കലരാത്ത മാന്ത്രം ജപിക്കാത്ത ഒരു കാലം , കപ്പയും , ചേമ്പും, ചേനയും,കിഴങ്ങും,
പയറു പടവലവും ,വെണ്ടയും വഴുതിനയും , വെള്ളരി, തക്കാളി , മത്തൻ ,തേങ്ങ , മാങ്ങം, ചക്ക , പേരയ്ക്ക, കശുമാങ്ങ, കുരു മുളക് , ഏലം, അങ്ങിനെ അക്ഷയ ഖനി പോലെ വിഭവ സമൃദ്ധമായി ചുരത്തിയ മാറിടം ആർത്തി മൂത്ത് കടിച്ചു പറിച്ചു...കുടിച്ചു വറ്റിച്ച് ഇപ്പോൾ ചോരയൂറ്റി കുടിക്കുകയാണ്ണ്.


വിദേശാധിപത്യത്തിന്റെ പേരും പറഞ്ഞ് ഉള്ളതിനെ എല്ലാം വിറ്റു തുലച്ചു ഇപ്പൊ അമ്മയെയും പെങ്ങളേയും വിൽക്കാൻ മക്കളും കൂടെപിറപ്പുകളും . മകളെയും , ഭാര്യയെയും വിൽക്കാൻ നടക്കുന്ന, വിൽക്കുന്നതിനു മുൻപേ ഒന്നനുഭവിക്കാൻ നടക്കുന്ന അച്ചഛൻ മാരും. ഇവരൊക്കെയാണ് ഇന്ന് കേരളത്തിന്റെ സാംസ്കാരിക നായകർ. നെഞ്ചിൽ തീപന്തം പേറി നാട്ടിലെ പെണ്ണുങ്ങൾക്ക് കാവലിരുന്ന ഒരു യൌവ്വനം, നാട്ടിലെ ജന്മ്മിമാരുടെ അന്തപുരങ്ങളിൽ തോട്ടപൊട്ടിച്ച യൌവ്വനം ഇന്നെവിടെയാണ് ബസ്സിലും , ബോട്ടിലും ,കപ്പലിലും, വിമാനത്തിലും ,ഒരു വിരൽ തുമ്പിലെങ്കിൽ വിരൽതുമ്പിൽ അത്രയും ആസ്വദിക്കുകയാണവർ...ഇക്കിളികളും സീൽക്കാരങ്ങളും നിറഞ്ഞ വാർത്തകളിലേക്കും
കള്ള കാമങ്ങളെ എക്സ്ക്ലൂസീവുകളാക്കി കൊട്ടി ഘോഷിക്കുന്ന മാധ്യമ പേക്കൂത്തുകളും നിലനിൽക്കുന്ന ഒരു
അശാന്തിയുടെ വിളനിലമായി മാറിയിരിക്കുന്നു കേരളം.
ജാതി, മതം, സമുദായം, കമ്പോളങ്ങളിൽ വിറ്റുകാശുവാരാൻ പറ്റുന്ന ഏറ്റവും മൂല്യമുള്ള വിളനിലങ്ങൾ ....
മനുഷ്യ നന്മ്മയ്ക്കെന്നു പറഞ്ഞ് ഏതോ വിഡ്ഡിക്കു തോന്നിയ വിവരക്കേട് അതാണു മതം.
മനുഷ്യൻ എന്ന പദം ലോകത്തിൽ നിന്നും മറച്ചു കളഞ്ഞ കൊടും കാറ്റ് അതാണു മതം..തീക്കളികൾക്ക് ചൂട്ടാകുന്ന മതം
എവിടെയാണ് ഇത് അവസാനിക്കുക....മനുഷ്യനെ മനുഷ്യനായ് കാണാതെ ..മത ഭ്രാന്താൽ അന്ധത ബാധിച്ച്..നാടും നഗരവും ചുട്ടു കരിക്കുന്ന യൌവനങ്ങളേ ഉള്ളൂ ഇവിടെ ....വിശപ്പിന്റെ വിളനിലങ്ങൾക്ക് വിലയില്ലാതായിരിക്കുന്നു പള്ളിക്കും അമ്പലങ്ങൾക്കും സമരം ചെയ്യുന്ന തലമുറകൾ ...(പണ്ട് വയലിനും വീടിനും ) പുതിയ തലമുറയിൽ സംഭവിക്കാൻ പോകുന്നതെന്ത്..എന്ന ആശങ്കകൾ നല്ല മനസ്സുകളെ ആകുലപ്പെടുത്തുന്നു.


എന്തിനേറെ പറയുന്നു ....പ്രബുദ്ധതതയോടെ ..സമൂഹത്തിനുവേണ്ടി...തൂലിക ചലിപ്പിച്ച ഒരു ചരിത്രത്തിന്റെ പുതിയ തലമുറക്കാർക്ക് ശാസ്ത്രം പതിച്ചു നൽകിയ സാങ്കേതിക വിദ്യയാണ് ബ്ലോഗ് ..ഇവിടെയും ചില പുലയാടി മക്കൾ വർഗ്ഗീയ തിമിരം ബാധിച്ചു അവസരവും കാത്തു കിടക്കുന്നുണ്ട്....അവരെ തിരിച്ചറിയാനും കുഴിവെട്ടി മൂടാനും
നടക്കേണ്ട യുവ സാഹിത്യകാരന്മ്മാർ എല്ലാം തന്നെ ഇഗോയുടെയും അമിതജ്ഞാനി എന്ന അഹങ്കാരത്തിന്റെയും
നട്ടെല്ലുമ്മായി ഗ്രൂപ്പു കളികൾ നടത്തുന്നു ...ഈ ഭിന്നതകളെയെല്ലാം വർഗ്ഗീയ പിമ്പുകൾ മുതലെടുക്കുന്നു എന്ന സത്യം
പലപ്പോഴും നാം അറിയാതെ പോകുന്നു. പച്ച കൊടി കെട്ടി ബൈക്കിലൂടെ ..പട്ടണം ചുറ്റി ആർത്ത് അട്ടഹസിക്കാനും
ചൊട്ടക്കുറിയും കുറുവടിയും ഏന്തി....റുട്ട് മാർച്ച് ചെയ്യാനും പാലൂട്ടുന്ന വെള്ള കുപ്പായത്തിനുള്ളിലെ കറുത്ത മനസ്സുകളെ
നിങ്ങൾ വിതയ്ക്കുന്നത് നിങ്ങടെ കൂടി നാശമാണെന്ന് ഓർക്കുക .....


മറ്റൊരു കാലത്തും ഇല്ലാത്തെ പോലെ ജനങ്ങൾ സംഘടിക്കാൻ തുടങ്ങിയിരിക്കുന്നു .... അന്നത്തിനു വേണ്ടീയല്ല മറിച്ച്...അന്ന്യോന്ന്യം പടവെട്ടി മരിക്കാൻ ആശയം തിന്നു വിശപ്പടക്കിയവർ. അവരിൽ പ്രതികാരത്തിന്റെ
ഇഞ്ചക്ഷൻ കൊടുത്തു വളർത്തുന്ന മദറസ്സകളും ശാഖകളും ..എന്തിനാനു മതം പഠിപ്പിക്കുന്നത് മതം എന്നാൽ ആഗ്രഹം. അതു ഒരുവനു സ്വയമേവ തോന്നേണ്ടതാണ്. അത് എന്തിനാണ് ഇങ്ങിനെ ആഗ്രഹിപ്പിക്കുന്നത് ....ഇവർ കാണുന്ന നേട്ടം എന്താണ് ....ഇവിടെ....ഇവിടെ മുസ്ലീങ്ങൾക്കു വേണ്ടി മാത്രമായി ഒരു രാജ്യം സാധ്യമാവുമെന്ന് അല്ലെങ്കിൽ ഹിന്ദുക്കൾക്ക് മാത്രമായി ഒരു രാജ്യം സ്ഥാപിതമാക്കാൻ കഴിയുമെന്ന് ഇതിനൊക്കെ ഇറങ്ങി പുറപ്പെടുന്ന ഈ വിഡ്ഡീകൾക്ക് തോന്നുന്നുണ്ടോ..?അപ്പോൾ ഇവരുടെ ലക്ഷ്യം എന്താണ് ഇനിയും കണ്ടു പിടീക്കേണ്ടിയിരിക്കുന്നു
ഇതെല്ലാം തിരിച്ചറിഞ്ഞൂ പ്രവർത്തിക്കേണ്ട ബ്ലോഗ്ഗർമ്മാർ അവർ സ്വയമേവ ചളിക്കുഴി തോണ്ടുന്നതെന്തിനാണ്
ഇതിന്റെ എല്ലാം അവസ്സാനം എന്താകും എന്ന് ഈ നാടകക്കാരനു നല്ല ഉറപ്പുണ്ട്... അധികം വർഷങ്ങൾ കഴിയാതെ തന്നെ ..നമുക്കു മരണം കൂട്ടിനെത്തും ഒരു വർഗ്ഗീയ കലാപ ഭൂമിയായി കേരളം മാറും കാരണം അത് ആരുടെ ഒക്കെയോ ആവശ്യങ്ങൾ കൂടിയാണ്...അതു കൊണ്ടു തന്നെ ഇതു നടപ്പിലാക്കാൻ അവർ അടവുകൾ പയറ്റി കൊണ്ടേ ഇരിക്കും നമ്മൾ ഇവിടെ ...കവിതയെയും , കഥയെയും ആവശ്യമില്ലാതെ വിമർശ്ശിച്ചും .. മന്ത്രി തൂറീയതും തുപ്പിയതും . സിനിമാക്കാരന്റെ കോണകം കഴുകിയും ഉണ്ടൂം ഉല്ലസിച്ചും കഴിയും അല്പായുസ്സെന്നറിയാതെ.....


ഞൻ ഒരു ഹിന്ദു അല്ല ഞാൻ ഒരു മുസൽമാനും, ക്രിസ്ത്യാനിയും അല്ല. അതു കൊണ്ടുതന്നെ എനിക്കിതിനെ തിരിച്ചറിയാൻ കഴിയുന്നു. പ്രിയ വാനരാ...ഞാൻ നിന്റെ പുതു തലമുറക്കാരൻ ഒരു നാടകക്കാരൻ മാത്രം എനിക്കുയർത്താൻ കഴിയുന്നത്ര ഞാൻ എന്റെ കൈകൾ ഉയർത്തും പറയാൻ പറ്റുന്നത്ര ഉച്ഛത്തിൽ ഞാൻ പറയും .കാരണം ഞാൻ ഭയക്കുന്നു എന്റെ മരണത്തെ....പുന:ർ ജന്മം എന്ന വിശ്വാസമില്ലാത്തതിനാൽ കിട്ടിയ ഈ ഏക ജന്മത്തെ വളർത്താൻ പാടുപെടുന്ന ഒരു സാധാരണ നാടകക്കാരൻ

Thursday, December 31, 2009

പുതുവര്‍ഷ പേടി

പുതു വര്‍ഷം  പിറക്കുന്നത്‌ ഒരു പേടിയോടെ നോക്കി കാണുകയാണ് നാടകക്കാരന്‍
ഇനിയും ഒരു വര്‍ഷം കൂടി പിറക്കനിരിക്കുകയാണ് കുന്നു കൂടിയ പ്രശ്നങ്ങളുടെ നടുവില്‍ നിന്നും ഒരു സന്തോഷം
നിറഞ്ഞ പുതുവത്സരം ആഘോഷിക്കാന്‍ മലയാളികള്‍ക്കാവുമോ ,,? സംശയം മാത്രമല്ല ..യാഥാര്‍ത്ഥ്യങ്ങളെ നേരില്‍ കാണുമ്പോള്‍ ഉള്ള എന്റെ ഭയം .എവിടെയോ തോറ്റു പോയതിന്റെ ജാള്ള്യത. ആരെയും ഭയക്കാത്ത ഒരു പുതു തലമുറ എന്തും ചെയ്യാന്‍ ധൈര്യമുള്ള ഒരു പുതു തലമുറ മദ്യത്തിനും മയക്കു മരുന്നിനും പോലും പേടി തോന്നുന്ന ഒരു തലമുറ .തിരിച്ചറിവിന്റെ പാതകളിലേക്കു അവരെ നയിക്കേണ്ട  മാധ്യമങ്ങളും , പ്രസ്ഥാനങ്ങളും, സമുദായങ്ങളും വലിച്ചു കീറപ്പെടുന്ന ഒരു സമൂഹം .എവിടെയ്ക്കാണ്  ഈ ഓട്ട പാച്ചില്‍ .?


          സമൂഹത്തോട്  ബാധ്യതയുള്ള ഒരു പൌരന്‍ എന്നനിലയില്‍ ബൂലോകത്തില്‍ നടകക്കാരന്  ഒന്നാം പിറന്നാള്‍  ആകുന്ന ഈ ദിവസത്തില്‍ തന്നെ ബ്ലോഗ്‌ എന്ന മാധ്യമത്തിലൂടെ  ഇത് പറയാം എന്ന് തോന്നി. ഇന്ത്യാ ചരിത്രത്തില്‍  എന്നും വ്യത്യസ്തതയാര്‍ന്നു കേള്‍വി കേട്ടതാണ്  കേരള ചരിത്രം. കനിഞ്ഞു നല്‍കിയ പ്രകൃതി സമ്പത്തിനാലും ലോകം മുഴുവന്‍ പുകള്‍ പെറ്റതാണ് കേരളത്തിന്റെ സംസ്കാരവും ജനകീയതയും ഒക്കെ. അതെല്ലാം തച്ചുടയ്ക്കണം എന്ന  ചൂതട്ടക്കാരുടെ കുതന്ത്രങ്ങളെ  തിരിച്ചറിയാനാകാതെ  ഇന്ന് കാണുന്ന തിന വയലുകള്‍ തിന്നു മുടിക്കാനും സുഖലോലുപതയുടെ കുപ്പായത്തില്‍ ചാടിയൊളിക്കാനും  വെമ്പുന്ന  പാതി ഷണ്ടന്‍മ്മാര്‍ എന്ന് വിളിക്കാവുന്ന പ്രതികരണ ശേഷിയില്ലാത്ത ഒരു "പൂതലുകള്‍"(ഒന്നിനും കൊള്ളാത്ത മരകഷ്ണം)   ആയി   മാറിയിരിക്കുന്നു കേരളത്തിലെ യൌവനം .കയ്യില്‍ അഞ്ചു മൊബൈലും തൂക്കി സൊള്ളി രസിച്ചു നടക്കുന്ന ഈ പ്രായത്തില്‍ സാമൂഹ്യ മായ  കടമകളെ, തന്നിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തത്തെ  കുറിച്ച്   ബോധാവന്മാരാകുന്നത്  വിരലിലെണ്ണാവുന്നവര്‍ മാത്രം .


                                എവിടെയാണ് നമുക്ക് പിഴച്ചത്  സാംസ്കാരികമായ അധപതനമോ ,അതോ രാഷ്ട്രീയമായ മൂല്ല്യ ച്യുതിയോ .?ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു  ലോകം പുരോഗതിയിലേക്ക് നീങ്ങുന്നു എന്ന് കരുതി ജീവിതത്തെ പുരോഗതിക്കു വിട്ടു കൊടുത്തു ചുമ്മായിരുന്നാല്‍ പോര ജീവിക്കാനുള്ള സാഹചര്യത്തിന്റെയും,  ഭക്ഷിക്കാനുള്ള ആഹാരത്തിന്റെയും  വക കൂടി ഉണ്ടോ എന്ന് നോക്കണം .ഇതിനെല്ലാം ഉള്ള സാഹചര്യങ്ങളുടെ ലഭ്യത ഉറപ്പു വരുത്തണം .അല്ലാതെ പണം എന്ന കൊമ്പനെ തളയ്ക്കാന്‍  ഒറ്റയ്ക്കിറങ്ങുന്നവര്‍ സൂക്ഷിക്കുക . നടുക്കടലില്‍ നമ്മള്‍ കാണാത്ത ചുഴികള്‍ ഉണ്ടാകും ..അതില്‍ പെട്ട് താഴ്നു പോയാല്‍ പിന്നെ കര കയറാന്‍ കഴിയില്ല . പ്രതിബദ്ധതകള്‍  ഇല്ലാത്ത ഒരു സമൂഹം, പ്രതിസന്ധികളോട്  പോരടിക്കാത്ത സമൂഹം,പ്രത്യയ ശാസ്ത്രങ്ങളോട് നീതി പുലര്‍ത്താത്ത  സമൂഹം ,  ഇതൊക്കെയായി മാറ്റപ്പെട്ടിരിക്കുന്ന കേരള ജനത പോകുന്നത് എവിടെയ്ക്കാണ് . ചരിത്രങ്ങള്‍ മറച്ചു പിടിക്കുന്നത്‌ ആരെ സംരക്ഷിക്കാനാണ് ,
ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും (ഞാന്‍ ഇത് എഴുതിയ ഓര്‍ഡര്‍  ക്രമത്തിനു പോലും തല്ലു കൂടുന്നവരുണ്ടാകാം) മതം എന്ന  ഒറ്റ ചരടിന്മേല്‍ ലോകത്തെ കാണുന്ന  ഒരു സാഹചര്യം  ഒരു പക്ഷെ ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നില്‍  പോലും ഉണ്ടായിരിക്കില്ല . മാപ്പള ലഹള മുതല്‍ തുടങ്ങിയ വര്‍ഗീയ ലഹളകള്‍ തൊട്ടു പലതരത്തിലും പലഭാവത്തിലും നടന്ന ലഹളകള്‍ മരിച്ചു വീണ ആയിരങ്ങള്‍ .ഇവയൊക്കെ ചൂണ്ടി കാണിച്ച  യാഥാര്‍ത്ഥ്യത്തെ ആരൊക്കെയോ ചേര്‍ന്ന്  മറച്ചു പിടിക്കുന്നു . എന്തിനാണ് ഈ പേക്കൂത്തുകള്‍ ..?


          മതവും മനുഷ്യനും ഒന്നായി ഒരു ജനതയായി  ഒരു സമൂഹമായി ഐക്യത്തോടെ കഴിഞ്ഞിരുന്ന, ഒറ്റക്കെട്ടായി സാമൂഹ്യ വിപത്തുകളോട് പ്രതിര്കരിക്കുന്ന  ഒരു കാലം നമുക്കുണ്ടായിരുന്നു.  ഇന്നിന്റെ    മാറു പിളര്‍ന്നാല്‍  നാം കാണുന്നതൊക്കെ  എന്താണ് . ഇത്രയേറെ പഠിപ്പും പത്രാസും ഒക്കെയും ഉണ്ടായിട്ടും എന്തു കൊണ്ടു ഇത്തരം  മതത്തിലും ജാതിയിലും അധിഷ്ട്ടിതമായ ഒരു ജനത ഇവിടെ വളര്‍ന്നു വരുന്നു  എന്തിനിവര്‍ തമ്മില്‍ മത്സരിക്കുന്നു .ജനനന്മയ്ക്കെന്നും പറഞ്ഞു കൊടികെട്ടി ഇറങ്ങിയ  സമുദായീക ഉദ്ദീകരണ യന്ത്രങ്ങള്‍ ഒക്കെ പണചാക്കുകളായി മാറീയിരിക്കുന്നു 
ആരോടാണ് ഇവര്‍ക്ക് കൂര്‍ .? ഇതെല്ലം ചോദ്യം ചെയ്യപ്പെടേണ്ടവരാണ് പുതു തലമുറ .?  അതിനവര്‍ക്കെവിടെ അസമയം അല്ലെ ?
റിയാലിറ്റി ഷോകളിലും  മറ്റും കറങ്ങി നടക്കാനും എസ് എം എസ്  അയക്കാനും അല്ലാതെ അവര്‍ക്കെന്തറിയാം മലയാളം എന്ന ഭാഷയെ
തെറ്റുകൂടാതെ ഉച്ചരിക്കാന്‍ അറിയാത്തവര്‍ എങ്ങിനെ മലയാള ചരിത്രം അറിയും അല്ലെ ..ആരാണ് ഇവരെ പിന്തിരിപ്പിക്കുന്നത്  ആര്‍ക്കാണ് ഇവരിലൂടെ
മുതലെടുപ്പ് നടത്താന്‍ കഴിയുന്നത്‌ .?  ചോദിക്കേണ്ടതാണ് .  കേരളം യുവ തീവ്രവാദികളാല്‍ നിറയുന്നതെന്തുകൊണ്ടാണെന്ന്  ചോദിക്കേണ്ടതാണ് .


                        ഒരു കാലത്ത് നക്സല്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ കേരളത്തില്‍  നിലനിന്നിരുന്നു വയനാട്ടിലും കബനിയുടെ തീരത്തും യുവാക്കളുടെ ഒരു ഒത്തുചേരല്‍. സാമൂഹ്യ ബോധത്തോടെ  പ്രവര്‍ത്തിക്കുന്ന തിളയ്ക്കുന്ന കുറേ യുവരക്തങ്ങള്‍ അന്ന് നാടിന്റെ സംരക്ഷകരായി നിന്നിരുന്നു അനിയ്തിക്കെതിരെ കലാപം ചെയ്യുന്ന യൌവനം ..കള്ളന്മ്മര്‍ക്കും കാമ വെറിയന്മാര്‍ക്കും  പേടി സ്വപ്നമായിരുന്ന യോദ്ധാക്കള്‍ ..അതൊരു സമൂഹത്തെ ആകെ നിലനില്‍ക്കാന്‍ വേണ്ടി താങ്ങായി വര്‍ത്തിച്ചിരുന്ന ഒരു പ്രസ്ഥാനമായിരുന്നു .എന്നാല്‍ ഇന്ന് മുള പൊട്ടിയിരിക്കുന്ന  തീവ്ര വാദമാകട്ടെ ഒരു ജനതയെ ആകെ ചുട്ടെരിക്കാന്‍ കൊടികെട്ടി ഇറങ്ങിയിരിക്കുന്നു ഒരു  കാര്യവും ഇല്ലാതെ മതം എന്ന   ഭ്രാന്തിന്റെ പിടിയിലമര്‍ന്നു
സമൂഹമാകെ ചുട്ടെരിക്കാന്‍ വെമ്പുന്ന ഒരു തരാം വേട്ട നായ്ക്കള്‍ ആയി മാറിക്കഴിഞ്ഞിരിക്കുന്നു .  എന്തും ചെയ്യാന്‍ മടിയില്ലാതെ ഇവര്‍
ഈ ലോകത്തിനു നേരെ ഭീഷണി മുഴക്കുന്നു . ഇവരുടെ വളര്‍ത്തു കേന്ദ്രങ്ങളുടെ ഉദ്ദേശം എന്താണ്
എന്തിനു വേണ്ടി ആണ് ഇവര്‍ ഈ പേക്കൂത്തുകള്‍ നടത്തുന്നത് സുഖലോലുപരായ ഒരു പറ്റം  യുവാക്കളെ ഇവര്‍ പണവും വിലയേറിയ പരിതോഷികങ്ങളും
നല്‍കി വശീകരിച്ചു വിഷഭ്രാന്തുകള്‍ കുത്തിവച്ചു മെരുക്കിയെടുത്തു സമാധാനത്തിനു നേരെ പ്രയോഗിക്കാനുള്ള വജ്രായുധമാക്കിയെടുക്കുന്നത് എന്ത് നേടാനാണ്
ഉള്‍ തിളപ്പില്‍ അറിയാതെ പോകുന്ന കുറെ സത്യങ്ങള്‍ .  അമ്മ, പെങ്ങള്‍ . സുഹൃത്തുക്കള്‍,  സ്നേഹം  ഇവയൊന്നും തിരിച്ചറിയാന്‍ പറ്റാതെ പോകുന്ന  ഒരു യൌവനം .


                            ഇവരെ പ്രധിരോധിക്കാന്‍ ഒറ്റകെട്ടായി നില്‍ക്കേണ്ട രാഷ്ട്രീയ കക്ഷികള്‍  ക്ഷുരകന്മാരുടെ പണിചെയ്യുമ്പോള്‍ ജനം പ്രതീക്ഷ അര്‍പ്പിക്കേണ്ടത്‌
എന്തിലാണ് ഇപ്പോഴും വന്നു ചേരാവുന്ന മരണത്തിലോ ..ഹിന്ദുവെന്നും മുസ്ലീമെന്നും പറഞ്ഞു രണ്ടു കൂട്ടരും നടത്തുന്ന ഈ തുടച്ചു നീക്കലിന്റെ തത്വശാസ്ത്രം  പുതുക്കിപണിയാന്‍
പുതുവര്‍ഷം പിറക്കുംബോഴെങ്കിലും ഒരു സോക്രട്ടീസ്  പുനര്‍ജനിക്കുമോ കാത്തിരുന്നു കാണണം ..തിരുത്തി എഴുതപ്പെട്ട ചരിത്രങ്ങളുമായി അവര്‍ പടയോട്ടം തുടങ്ങി കഴിഞ്ഞു
ആ  രണാങ്കണത്തില്‍  പിടഞ്ഞു വീഴുന്ന ചോരത്തുള്ളികള്‍  നിരപരാധികളുടെതാവാം .ഇവിടെ ഇട്ടു വീഴുന്ന ഓരോ ചോരത്തുള്ളികളില്‍ നിന്നും പുതുതായെന്തെങ്കിലും വായിച്ചെടുക്കുവാന്‍
തലയുയര്‍ത്തി നില്‍ക്കുന്ന യൌവങ്ങള്‍ക്ക്  കഴിയുമോ ..?  കഴിയട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം ...നന്മ തിന്മകളുടെ വേര്‍തിരിച്ച പുസ്തകങ്ങള്‍ ..ഈ യൌവനങ്ങളെ തേടി എത്തട്ടെ
എന്നുമാത്രം ആശംസിച്ചു കൊണ്ട്  നാടകക്കാരന്റെ എല്ലാവിധ പുതുവത്സരാശംസകളും നേരട്ടെ.....