കാറ്റിനു എന്തൊക്കെയോ പറയാനുണ്ടായിരുന്നു. ഇലക്ട്രിക്ക് കമ്പിയിലിരുന്ന കാക്കയുടെ ബാലൻസ് തെറ്റിച്ച് കളിയാക്കി ചിരിക്കുന്ന കാറ്റിന് ചിലപ്പോൾ ഒരു പൊട്ടിപ്പെണ്ണിന്റെ കുസൃതിയാണ്. വിശിയടിച്ച് ഷാലിൽ തുമ്പു മാറത്തു നിന്നും നീക്കി ഇക്കിളി കൂട്ടുമ്പോൾ കാറ്റൊരു കാമുകനാകും . പിന്നെ തിരകളെ കൂട്ടുപിടിച്ച് ആർത്തിരമ്പി ഒരു കാപാലികനെപ്പോലെ അടുത്തു വരും .. ‘’വിശ്വാസ യോഗ്യമായ ഒരു മുഖം നിനക്കെവിടെയാണ്..? ’’
ആമി കടൽക്കരയിലിരുന്നു കാറ്റിനോട് പരിഭവം പറയുകയായിരുന്നു .
“ഇവിടെ ഇങ്ങിനെ ഇരിക്കുമ്പോൾ പലപ്പോഴും ഞാൻ എന്നെ തന്നെ മറന്നു പോകുന്നു സർ”
വർമ്മ സാർ ഒന്നു മെല്ലെ ചിരിച്ചു .
“ ആമിയെപ്പോലൊരു യുവ സാഹിത്യകരിക്ക് ഇത്തരം വട്ടുകൾ സ്വാഭാവികമാണല്ലോ.. ഞാൻ അതു കണക്കിലെടുക്കാറേ ഇല്ല. അല്ല പോകെണ്ടെ ഇനിയും കഴിഞ്ഞില്ലെ ഈ വട്ടു പറച്ചിൽ”.
കപ്പലണ്ടി കൊറിച്ചു കൊണ്ട് വർമ്മസാർ ആമിയുടെ അടുത്തേക്കു വന്നു . കാറ്റത്ത് പാറിപ്പറക്കുന്ന മുടിയിഴകളെ മെല്ലെ കോതിയൊതുക്കി ഒരു വിഷാദചിരിയോടെ ആമി സാറിനോടപേക്ഷിച്ചു ,
“പ്ലീസ് സർ ഇത്തിരി കൂടെ ഞാൻ ഇവിടെ ഇരിക്കട്ടെ സാർ പോയ്ക്കോളൂ ഞാൻ ഒരോട്ടോ പിടിച്ച് വീട്ടിലേക്കെത്തിക്കോളാം”
ഒരു കൊച്ചു കുഞ്ഞിന്റെ കൊഞ്ചലായിരുന്നു ആമിയുടെത് .. വർമ്മ സാറിനു മറുത്തൊന്നും പറയാൻ തോന്നിയില്ല. ..
“ശരി നാളെ വല്ല മാധവിക്കുട്ടിയോ അരുന്ധതീ റോയിയോ മറ്റോ ആകുന്നത് ഞാൻ തടയുന്നില്ല. പിന്നെ ആമീ… ഒറ്റയ്ക്കാണു സൂക്ഷിക്കണം”.
ആമിയെ തനിച്ചാക്കി കടൽക്കരയിൽ നിന്നും മടങ്ങുമ്പോൾ എന്തൊക്കെയോ അസ്വസ്ഥകളിലൂടെ വർമ്മസാർ കടന്നു പോവുകയായിരുന്നു .
ഇന്നും സാറിന്റെ ജീവിതത്തിൽ ഉത്തരം കിട്ടാത്ത ഒരു സമസ്യ പോലെ ആമി എന്ന പേര് ജ്വലിച്ചുകൊണ്ടേ ഇരുന്നു .. ആരാണ് ആമി . ? ആമിക്കെന്താണ് താനുമായുള്ള ബന്ധം?. അവളെന്തിനാണു കൂടെ കൂടെ തന്നെ കൂട്ടു വിളിക്കുന്നത് അവളുടെ പ്രായത്തിലുള്ള ചെറുപ്പക്കാരികളും ചെറൂപ്പക്കാരും ഒക്കെ ഇല്ലെ . എന്നിട്ടും..!! ചോദ്യങ്ങളൂടെ ഒരു പുസ്തകം തന്നെ വർമ്മസാറിനുമുന്നിൽ ആമി ദിവസവും തുറക്കുന്നു. പലപ്പോഴും പിടികിട്ടാത്ത ഒരു സ്വഭാവം. അവൾ കാറ്റിനോടു പറയാറുള്ളതു പോലെ തന്നെ .സ്ഥായിയായൊരു ഭാവം, അല്ലെങ്കിൽ വിശ്വാസയോഗ്യമായ ഒരു ഭാവം ആമിയിലും ദർശ്ശിക്കുക പ്രയാസമാണ്.
ബി ഏ ലിറ്ററേച്ചർ രണ്ടാം വർഷത്തിലാണ് ആമി വർമ്മ സാറുമായി ഏറെ അടുക്കുന്നത് . കഥകളേയും , കവിതകളേയും പ്രണയിക്കുന്ന ഒരു പെൺകുട്ടിക്ക് മലയാളം വാദ്ധ്യാരോടു തോന്നാവുന്ന ഒരു സാധാരണ അടുപ്പം. ലൈബ്രറി ഹാളിലെ നിത്യ സന്ദർശനത്തിൽ സംശയങ്ങളുടെയും മറുപടികളുടെയും സങ്കലനത്തിൽ പിറന്ന സൌഹൃദം. ചങ്ങമ്പുഴയെയും, ഇടപ്പള്ളിയെയും, മഹാകവി പി യെയും കുറിച്ച് പറയുമ്പോൾ ഒരു വല്ലാത്ത വശ്യമായ മുഖമാണ് സാറിന്. വാക്കുകളും വരികളും ചിത്രങ്ങളായി മനസ്സിൽ കോറിയിട്ടു തരും . ഒരിക്കിലും മറക്കാത്ത അനുഭൂതികളായി ദ്വയാർത്ഥങ്ങളും, അലങ്കാരങ്ങളും, ഉപമകളും ജാലികകളായി മനസ്സിനു ചുറ്റും വട്ടം കറങ്ങും .
“ മകനേ നീ മാന്യനാകാതിന്നു മനുഷ്യന്റെ പച്ചയായ് തീരൂ”.. എന്ന് സച്ചിദാനന്ദനെ കുറിച്ച് പഠിപ്പിക്കുമ്പോൾ സാർ കരുത്തുറ്റ ഒരച്ഛനാകും. കുറത്തിയിൽ യൌവനത്തിന്റെ പ്രതികരണാത്മകത വിയർപ്പു തുള്ളികളായി നിഴലിക്കും. അക്രമണോത്സുകമായ ഒരു വളർച്ചയായിരിക്കും പിന്നങ്ങോട്ട് ഓരോ വരികളിലും . കടൽക്കരയിലെ കാറ്റു പോലെ തന്നെ സാറിനും പല മുഖങ്ങൾ ഉണ്ടായിരുന്നു. ഇന്നലെയാണ് മീനാക്ഷി ടീച്ചർ സാറിന്റെ മുടി ഡൈ ചെയ്തത്.. ഇപ്പൊ കണ്ടാൽ ഒരു ഇരുപതു വയസ്സു കുറയും . ടീച്ചറിന്റെ മുന്നിൽ ഒരു കൊച്ചു കുട്ടിയാണു സാർ. ടീച്ചറിന്റെ സ്നേഹം ആരെയും ഒരു കുട്ടിയാക്കും എന്നു പറയുന്നതാകും ഉചിതം. ഉപരി പഠനത്തിനു ശേഷം വിദേശത്തു താമസമാക്കിയ മക്കളുടെ ആഴ്ച്ചയിലൊരിക്കിൽ വരുന്ന ഫോൺകോൾ ഒഴിച്ചാൽ ഇടയ്ക്കിടെ വരുന്ന ആമി തന്നെയാണു ടീച്ചർക്കും ആശ്വാസം . ആമിക്കായി അരി വറുത്ത് പൊടിച്ച് ഉണ്ടയാക്കി ടിന്നിൽ ഇട്ടു വച്ചിട്ടുണ്ടാവും ടീച്ചർ. ആമിക്ക് അരിയുണ്ട ഭയങ്കര ഇഷ്ടമാണ്. അതെടുക്കാൻ ആരുടെയും അനുവാദം അവൾക്കാവശ്യമില്ല അതവളുടെ അവകാശമാണ്. പിന്നെ സമയം കിട്ടുമ്പോഴൊക്കെ ടീച്ചറിന്റെ മടിയിൽ തലചായ്ച്ച് കിടന്ന് പണ്ട് ബി എഡ് കോളേജിലെ സുന്ദരൻ ദേവ വർമ്മനെ പ്രണയിച്ച കഥ പറയിപ്പിക്കും. ഇലക്ഷൻ ക്യാമ്പയിനു വന്നപ്പോ ആരും കാണാതെ കാലിൽ ചവിട്ടിയതും , ലൈബ്രറിയിൽ നിന്നും ആദ്യ ചുബനം നൽകിയതും എത്രവട്ടം പറയിച്ചാലും മതിയാവില്ല ആമിക്ക്. “ഒന്നു പോ പെണ്ണെ. ഓരോ കൊണ്ണ്യാരം ചോദിക്കാൻ വന്നേക്കുന്നു എന്നു പറഞ്ഞ് . എൺപതുകളിലെ പഴയ നാണക്കാരിയായി അടുക്കളയിലേക്കോടും ടിച്ചർ.
സാറും , ടീച്ചറും തനിക്കാരാണ്..? ഉറക്കമില്ലാത്ത രാത്രികളിൽ പലപ്പോഴും ഉള്ളിലവൾ അവളോടു തന്നെ ചോദിക്കാറുള്ള ചോദ്യം . പത്രങ്ങളിലോ, വാരന്തപതിപ്പിലോ ഒരു കവിത അച്ചടിച്ചു വന്നാൽ മലേഷ്യയിൽ നിന്നും വർണ്ണതൂവൽ ഘടിപ്പിച്ച പേന സമ്മാനമായി കൊടുത്തയക്കുന്ന അച്ഛനാണോ..? അതോ പീരീഡ്സിനെ കുറിച്ചും കഴിഞ്ഞ ആഴ്ചയുണ്ടായ ബ്ലീഡിംങിനെ കുറിച്ചും അന്വേഷിക്കുന്ന അമ്മയാണോ…? ഇന്നും ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങളൂടെ പട്ടികയിൽ ഇതും.
സാറും , ടീച്ചറും തനിക്കാരാണ്..? ഉറക്കമില്ലാത്ത രാത്രികളിൽ പലപ്പോഴും ഉള്ളിലവൾ അവളോടു തന്നെ ചോദിക്കാറുള്ള ചോദ്യം . പത്രങ്ങളിലോ, വാരന്തപതിപ്പിലോ ഒരു കവിത അച്ചടിച്ചു വന്നാൽ മലേഷ്യയിൽ നിന്നും വർണ്ണതൂവൽ ഘടിപ്പിച്ച പേന സമ്മാനമായി കൊടുത്തയക്കുന്ന അച്ഛനാണോ..? അതോ പീരീഡ്സിനെ കുറിച്ചും കഴിഞ്ഞ ആഴ്ചയുണ്ടായ ബ്ലീഡിംങിനെ കുറിച്ചും അന്വേഷിക്കുന്ന അമ്മയാണോ…? ഇന്നും ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങളൂടെ പട്ടികയിൽ ഇതും.
ഇവിടെ അച്ഛന്റെ പെങ്ങളുടെ കൂടെയാണു താമസം .. അമ്മാമ്മച്ചീന്നാണ് ആമി വിളിക്കാറ്. ഒരു റീട്ടേർഡ് തഹസീൽ ദാർ. അമ്മാമ്മച്ചി അല്പം കണിശക്കാരിയാണ്. സർവ്വീസിലിരിക്കുമ്പോൾ കൈക്കൂലി വാങ്ങാൻ പറ്റാത്തതിന്റെ ദേഷ്യമൊക്കെ ചിലപ്പോ ആമിയോടാണു തീർക്കുന്നത്. വർമ്മസാറിന്റെ വീട്ടിൽ പോകുന്നതും കടൽക്കരയിൽ ചുറ്റിത്തിരിയുന്നതൊന്നും അമ്മാമ്മച്ചിക്കിഷ്ടമല്ല. അച്ഛനെഴുതും എന്നു പറയാൻ തുടങ്ങിയിട്ടു കുറേ നാളായി പക്ഷെ ഇതുവരെ എഴുതി കണ്ടില്ല.
ആമിക്ക് എന്നും ആമിയെപ്പോലെ ആകാനാണിഷ്ടം, എല്ലാ കാര്യത്തിലും ആമിക്ക് ആമിയുടേതായ ഒരു നിലപാട് ഉണ്ടായിരിക്കും, അതിപ്പോ കാലു കഴുകുമ്പോൾ പോലും ആമിക്ക് ആമിയുടേതായ ഒരു ശൈലി ഉണ്ട്. കുന്നു കൂടി കിടക്കുന്ന പുസ്തകങ്ങളിൽ തല പൂഴ്ത്തി വച്ച് ഉറങ്ങാൻ ആമിക്ക് വല്ലാത്ത ഇഷ്ടമാണ്. ചിലപ്പോൾ വായിച്ചറിഞ്ഞ വരികളിലെ കഥാപാത്രങ്ങൾ അവളിലേക്കു പരകായ പ്രവേശനം നടത്തും . ഉറക്കത്തിൽ അവളുമായി സല്ലപിക്കും. ഇന്നലെ വന്നത് രണ്ടാമുഴത്തിലെ ഭീമനായിരുന്നു. സർവ്വവും തികഞ്ഞവൻ. പക്ഷെ എന്തോ ആമിക്കു ഭീമനോടു വെറുപ്പായിരുന്നു. ഹിഡുംബിയെയും, ബലന്ധരയെയും പ്രാപിച്ച് തിരിഞ്ഞു നോക്കാതെ നാണവും മാനവും ഇല്ലാതെ ദ്രൌപതി എന്ന എച്ചിലിനു വേണ്ടി പോയവൻ. പുരുഷ കുലത്തിന്റെ അപമാനം. “നീചനാണു നീ ഭീമാ നീചനാണു നീ”. ഇതു പറയുമ്പോഴെല്ലാം ആമിയുടെ മുന്നിൽ ഭീമൻ പൊട്ടിക്കരയും. പിന്നെ ഭീമന്റെ കലങ്ങിയ കണ്ണുകളെ കുറിച്ച് ആമി ഡയറിയിൽ കുറിച്ചിടും
.
.
“ ഭീമാ നിന്റെ മനസ്സ് ഞാൻ കാണുന്നു . സർവ്വ ശക്തനായിട്ടൂം മന്ദൻ എന്നു സഹോദരങ്ങൾ. ധനുർവിദ്യയിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടും അർജ്ജുനൻ എന്ന അൽപ്പനു വേണ്ടി ദന്ദ്വ യുദ്ധം ചെയ്യാൻ വിധിക്കപ്പെട്ടവൻ. തന്റെ സ്ഥാനം തട്ടിയെടുത്തിട്ടും അർജ്ജുനനെ പ്രാണനു തുല്യം സ്നേഹിക്കുന്ന നീ പാവമാണ്. നീ പാവമാണു ഭീമാ”
എന്താണു താൻ ഇങ്ങിനെ എന്ന് ഒരു ദിവസം ആമി അമ്മാമ്മച്ചിയോടു ചോദിച്ചു. അത് ഈ പ്രായത്തിന്റെതാണെന്നും ഒരുത്തനെ കെട്ടി ഒരു കൂട്ടിലാകുമ്പോൾ ഒക്കെ നിന്നോളും എന്നും അമ്മാമ്മച്ചി മറൂപടി കൊടൂത്തു.
22 വയസ്സിനിടയിൽ ജീവിത പങ്കാളിയെ കുറിച്ച് ആദ്യമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
“എനിക്കു വരുന്ന ആൾ തന്നെ ബന്ധിതയാക്കുമോ”.?
ഒരു പ്രാവിനെപ്പോലെ പറക്കാൻ കൊതിക്കുന്ന മനസ്സിനു ഒരു വലിയ കൂച്ചുവിലങ്ങാണൂ ദാമ്പത്യം എന്നൊരു തോന്നൽ എപ്പൊഴെങ്കിലും തന്റെ ഉള്ളറകളെ കൊത്തി വലിച്ചുവോ?. കോളേജിൽ തന്റെ പ്രണയം ചോദിച്ച് അടുത്തു വന്ന എത്രയോ പേർ , തന്റെ കവിതകളെ പ്രണയിക്കുന്ന എത്രയോപേർ. അവരോടൊന്നും തന്നിക്കെന്താണു പ്രണയം തോന്നാത്തത്..? അവർക്കെല്ലാം വർമ്മ സാറായെങ്കിലെന്താ..? പെട്ടെന്ന് ആമിയുടെ കൈയ്യിലെ പേന വഴുതി. അക്ഷരങ്ങൾ പിഴച്ചു പോയിരിക്കുന്നു. എന്താ എഴുതി കൂട്ടുന്നെ എന്നോർത്ത് ആമി ആ പേജ് വലിച്ചുകീറി വേസ്റ്റ് ബാസ്ക്കറ്റിലേക്കിട്ടു. എന്തായിത്.? വർമ്മ സാറിനോട് തനിക്കു പ്രണയമാണോ..? പുതപ്പിനുള്ളിൽ മൂടിപ്പുതച്ചു കിടന്നിട്ടും കണ്ണുകൾ ഇറുകിയടച്ചിട്ടും കണ്ണിനുള്ളിൽ ആ ചോദ്യം വെള്ളിപ്രഭയോടെ മിന്നിക്കൊണ്ടിരിക്കുന്നു. വർമ്മ സാറിനോടു തനിക്കു പ്രണയമോ.? ഉറക്കമില്ലാത്ത രാവിന്റെ അവസാനയാമത്തിലെപ്പോഴോ വേസ്റ്റ് ബോക്സിലേക്ക് കീറിക്കളഞ്ഞ പേപ്പർ അവൾ തിരികെ ഡയറിയിൽ ഒട്ടിച്ചു വച്ചു. അവളതു തീരുമാനിക്കുകയായിരുന്നു.
“എനിക്കു വരുന്ന ആൾ തന്നെ ബന്ധിതയാക്കുമോ”.?
ഒരു പ്രാവിനെപ്പോലെ പറക്കാൻ കൊതിക്കുന്ന മനസ്സിനു ഒരു വലിയ കൂച്ചുവിലങ്ങാണൂ ദാമ്പത്യം എന്നൊരു തോന്നൽ എപ്പൊഴെങ്കിലും തന്റെ ഉള്ളറകളെ കൊത്തി വലിച്ചുവോ?. കോളേജിൽ തന്റെ പ്രണയം ചോദിച്ച് അടുത്തു വന്ന എത്രയോ പേർ , തന്റെ കവിതകളെ പ്രണയിക്കുന്ന എത്രയോപേർ. അവരോടൊന്നും തന്നിക്കെന്താണു പ്രണയം തോന്നാത്തത്..? അവർക്കെല്ലാം വർമ്മ സാറായെങ്കിലെന്താ..? പെട്ടെന്ന് ആമിയുടെ കൈയ്യിലെ പേന വഴുതി. അക്ഷരങ്ങൾ പിഴച്ചു പോയിരിക്കുന്നു. എന്താ എഴുതി കൂട്ടുന്നെ എന്നോർത്ത് ആമി ആ പേജ് വലിച്ചുകീറി വേസ്റ്റ് ബാസ്ക്കറ്റിലേക്കിട്ടു. എന്തായിത്.? വർമ്മ സാറിനോട് തനിക്കു പ്രണയമാണോ..? പുതപ്പിനുള്ളിൽ മൂടിപ്പുതച്ചു കിടന്നിട്ടും കണ്ണുകൾ ഇറുകിയടച്ചിട്ടും കണ്ണിനുള്ളിൽ ആ ചോദ്യം വെള്ളിപ്രഭയോടെ മിന്നിക്കൊണ്ടിരിക്കുന്നു. വർമ്മ സാറിനോടു തനിക്കു പ്രണയമോ.? ഉറക്കമില്ലാത്ത രാവിന്റെ അവസാനയാമത്തിലെപ്പോഴോ വേസ്റ്റ് ബോക്സിലേക്ക് കീറിക്കളഞ്ഞ പേപ്പർ അവൾ തിരികെ ഡയറിയിൽ ഒട്ടിച്ചു വച്ചു. അവളതു തീരുമാനിക്കുകയായിരുന്നു.
“ഒരു പ്രണയമുണ്ടെങ്കിൽ അതു വർമ്മ സാറിനോടു മാത്രം.”
കെട്ടു പാടുകളുടെ ചങ്ങലകൾ ഭേദിച്ച് പ്രണയത്തിന്റെ അനന്തതയിൽ വർമ്മസാറോടൊപ്പം പറന്നുയരണം അവിടെ കൂട്ട് പുസ്തകങ്ങൾ മാത്രം. പിന്നെ ഭൂമിയെ പ്രണയിച്ച് കടന്നു പോയ കവികളൂം , കഥാകൃത്തുക്കളും. വയലറ്റു പൂക്കൾ കൊണ്ടലങ്കരിച്ച മെത്തയിൽ സാറിന്റെ മാറത്തെ നനുത്ത രോമങ്ങളിൽ തടവി ആയിരം പ്രണയ കഥകൾ പറയും. പണ്ട് ചങ്ങാതിയായ കാറ്റിനു എല്ലാം കണ്ടു രസിക്കാൻ കിളിവാതിൽ തുറന്നു കൊടുക്കും .
കെട്ടു പാടുകളുടെ ചങ്ങലകൾ ഭേദിച്ച് പ്രണയത്തിന്റെ അനന്തതയിൽ വർമ്മസാറോടൊപ്പം പറന്നുയരണം അവിടെ കൂട്ട് പുസ്തകങ്ങൾ മാത്രം. പിന്നെ ഭൂമിയെ പ്രണയിച്ച് കടന്നു പോയ കവികളൂം , കഥാകൃത്തുക്കളും. വയലറ്റു പൂക്കൾ കൊണ്ടലങ്കരിച്ച മെത്തയിൽ സാറിന്റെ മാറത്തെ നനുത്ത രോമങ്ങളിൽ തടവി ആയിരം പ്രണയ കഥകൾ പറയും. പണ്ട് ചങ്ങാതിയായ കാറ്റിനു എല്ലാം കണ്ടു രസിക്കാൻ കിളിവാതിൽ തുറന്നു കൊടുക്കും .
കാര്യങ്ങൾ അത്ര കണ്ട് വഷളായിരിക്കുന്നു ടീച്ചറില്ലാത്ത ഏതോ ഒരു ഞായറാഴ്ച ആമി വർമ്മ സാറിനെ കീഴടക്കി കഴിഞ്ഞിരിക്കുന്നു. സാറിന്റെ എതിർപ്പുകളെ ഭീമന്റെ തത്വശാസ്ത്രത്തിലൂടെ ആമി നേരിട്ടു. “ഹിഡുബിയെ പ്രാപിച്ചിട്ടൂം ഭീമൻ ബലന്ധരയോട് അതൃപ്തി കാണിച്ചില്ല്ലല്ലോ.”? ഒടുക്കം സാറും ഭീമനിൽ ഉത്തരം കണ്ടെത്തുകയായിരുന്നു. മാഷിലെ നഷ്ടപ്പെടാത്ത യൌവ്വനം മുഴുവനും ആമി അളന്നെടുക്കുകയായിരുന്നു. പലപ്പോഴായി ആമിയുടെ പെരുമാറ്റവും മുടിയിഴകളിലെ ഗന്ധവും മീനാക്ഷി ടീച്ചറിൽ നിന്നും വ്യത്യസ്ഥമായത് എന്തൊക്കെയോ സാറിന് നൽകിയിരുന്നു. ലിഖിത നിയമങ്ങളുടെ മടിക്കുത്തിൽ പിടിച്ചുള്ള ഈ കളി അധിക കാലം നീണ്ടു പോയില്ല. ഒളികണ്ണുകൾ പലതും കണ്ടു പിടിച്ചു. ചുണ്ടുകൾ അതു ചെവികൾക്കു കൈമാറി ഒടുക്കം കോളിളക്കങ്ങളുടെ മഹാപ്രവാഹം .
“അധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു.”
ലജ്ജ തോന്നി ആമിക്ക്. തന്റെ മഹത്തായ പ്രണയത്തെ . താൻ ചില്ലു കൂട്ടിലിട്ട് താലോലിച്ച തന്റെ പ്രണയത്തെ ഏതോ ഒരു മഞ്ഞ പത്രക്കാരന്റെ തൂലികകളാൽ കളങ്കപ്പെട്ടിരിക്കുന്നു. എത്ര നികൃഷ്ടമാണു ലോകം “പീഡനം” എന്ന തറ വാചകത്തെ തന്റെ മഹത്തായ പ്രണയം പറയാൻ തിരഞ്ഞെടുത്തിരിക്കുന്നു. എന്റെ സ്വാതന്ത്ര്യം എന്റെ അവകാശം. അതൊക്കെ നിശ്ചയിക്കാൻ ആർക്കാണവകാശം. പൊട്ടിത്തെറിക്കാനേ ആമിക്കു കഴിഞ്ഞുള്ളു. മലേഷ്യയിൽ നിന്നും അച്ഛനും അമ്മയും വന്നു. കുളി തെറ്റിയത് അമ്മ അറിഞ്ഞിരിക്കുന്നു. ആമി അമ്മയാവുകയാണ്. അമ്മാമ്മച്ചി വീട്ടിൽ നിന്നും പുറത്താക്കിയിരിക്കുന്നു . ഇപോൾ തറവാട്ടിലാണു താമസം . ഈ ലോകം എത്ര ഇടുങ്ങിയതാണെന്ന് ആമി തിരിച്ചറിയുകയായിരുന്നു. തന്റെ ചിന്തകളുടെ ലോകം എത്ര വിശാലമായിരുന്നു. യാഥാർത്ഥ്യത്തിനു പിന്നെയും പുതിയ മുഖങ്ങളാണ്. വയറിനുള്ളിൽ പിന്നെയും ചിന്തകൾ ഉടലെടുക്കുന്നു. നശിപ്പിക്കാനുള്ള അച്ഛന്റെയും അമ്മയുടെയും പിടിവാശി. സമൂഹത്തിന്റെ ആക്ഷേപങ്ങൾ. തന്തയില്ലാത്തവൻ , തന്തയില്ല്ലാത്തവൾ എന്ന വിളിപ്പേരുകൾ ഇത്രയൊക്കെ കഴിഞ്ഞിട്ടും പ്രണയം വിട്ടു പോകാതെ, പിരിഞ്ഞു പോകാനാകാതെ മീനാക്ഷി ടീച്ചറൂം വർമ്മ സാറും. ടീച്ചറെ പിന്നെ ഒരിക്കലേ കണ്ടുള്ളൂ.. എന്നിട്ടും ദേഷ്യപ്പെട്ട് ഒന്നും പറഞ്ഞില്ല. മെല്ലെ അടുത്തു വന്നു പൊട്ടിക്കരഞ്ഞു. മോളായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. എന്നും പറഞ്ഞ് ആമിയുടെ ചുമലിൽ വീണു കുറേ കരഞ്ഞു.
. “ടീച്ചറേ വർമ്മ സാറിനെ എനിക്കു തന്നൂടെ”?
ഒരായിരം സൂര്യന്റെ പ്രഭയോടെ ആ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു പിന്നെ ദയനീയമായി ഒന്നു കരഞ്ഞു . ആമിയുടെ മുഖത്തു നോക്കാതെ ടീച്ചറോടിപ്പോയി. ആ സമയത്ത് ആ ചോദ്യം വേണ്ടായിരുന്നെന്ന് ആമിക്കു പിന്നീടു തോന്നി. ഇന്നലെ വന്ന തനിക്ക് വർമ്മ സാറിനെ പിരിയാൻ പറ്റാതെയായിരിക്കുന്നു അപ്പോൾ പിന്നെ ടീച്ചറ്ക്ക് . അതാലോചിച്ചപ്പോൾ വർമ്മ സാറിനെ ഒരിക്കിലും തനിക്കു ലഭിക്കില്ലെന്ന് അവൾക്കുറപ്പായിരുന്നു. അച്ഛനും അമ്മയും ചേർന്ന് വർമ്മ സാറിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കോടതിയിൽ ഒന്നും പറയരുതെന്ന് ആമി തീരുമാനിച്ചു എല്ലാത്തിനും മൌനമായിരിക്കണം ഉത്തരം. തനിക്കു ലഭിക്കാതെ പോയത് മറ്റാർക്കും കിട്ടരുതെന്ന വാശിയോ എന്തോ. ? ഭീമാ ഞാനും അർജ്ജുന പക്ഷത്തു ചേരുകയാണ്ണ്. കർണ്ണനോടുള്ള അസൂയയാൽ എന്റെ മനം മലിനമായിരിക്കുന്നു. പക്ഷെ ആമി മരിച്ചു പോകില്ലെ..? പിന്നെയും ചോദ്യങ്ങൾ ബാക്കിയാവുകയാണ്ണ്. ഇനി ചോദ്യങ്ങൾ അവശേഷിക്കരുതെന്ന് ആമിക്കു നിർബന്ധമുണ്ടായിരുന്നു.
കോടതിയിൽ മറ്റൊരു താത്രിക്കുട്ടിക്കു ജന്മം നൽകി സ്മാർത്തന്മാരുടെ മുന്നിൽ ലജ്ജ കൂടാതെ ആമി തന്റെ വേഴ്ച്ചയെക്കുറിച്ചു പറഞ്ഞു. പിന്നെ വർമ്മ സാറിനെ മീനാക്ഷി ടീച്ചർക്കു വിട്ടുകൊടൂത്ത് ആമി ജീവിക്കാൻ പോവുകയണ്. കാറ്റ് പിന്നെയും ആമിയെ മുട്ടിയുരുമ്മി സ്ഥായിയായ ഒരു ഭാവത്തിലേക്ക് ചുവടുവെയ്ക്കുന്നു. തിരമാലകളോടൊത്തു വരുമ്പോഴും കാറ്റിനു കാമുകന്റെ ഭാവമായി ആമിക്കു തോന്നി. അസൂയയാണോ പ്രണയമാണോ തന്റെ ജന്മ കാരണം എന്നു എന്നു തിരിച്ചറിയാനാവാത്ത ഭ്രൂണത്തിനെ ഗർഭത്തിൽ തന്നെ കൊലപാതകം ചെയ്ത് ആമി കാറ്റോടൊപ്പം കടലിലേക്കു പോയി . ചങ്ങലകളില്ലാത്ത പ്രണയത്തിന്റെ അനന്തതയിലേക്ക്. പുസ്തകങ്ങൾ കൂട്ടിനില്ലാത്ത പ്രണയ ലോകത്തേക്ക്.കാറ്റിനോടു മാത്രം പറയാൻ കുറേ കഥകളുമായി.


