NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Tuesday, March 10, 2009

മരം.



മരമെന്ന വാക്കിന്നു വരമെന്ന് ഞാന്‍
മരമെന്നവാക്കിന്നു പണമെന്ന് അവന്‍
മരമെങ്ങിനെ പണമെന്ന് ഞാന്‍
മരമെങ്ങിനെ വരമെന്ന് അവന്‍
മരവും പണവും വരവും.....!!!!
“കുന്തം‘ ‘കോപ്പ്‘ എന്ന് മറ്റവന്‍
മരമെല്ലാം മുറിച്ചപ്പോള്‍ പണമായത് ഞാന്‍ കണ്ടു.
മുറിച്ചമരമെല്ലാം മരിച്ചത് അവന്‍ കണ്ടു.
കാലം വ്രിദ്ധനായി....!!!!
മരമില്ലാത്ത നാട് മഴയില്ലാത്തതായി ..
മരണങ്ങള്‍ നാടു നിറഞ്ഞു....!!!!
അവനും മറ്റവനും...എല്ലാം എന്നെ തിരക്കി
ഞാന്‍ അപ്പൊഴേക്കും മരിച്ചു കഴിഞ്ഞിരുന്നു

Friday, March 6, 2009

തലപ്പാവിന്റെ തത്വശാസ്ത്രം

വളരെ വൈകിയാണേങ്കിലും മധുപാലിന്റെ തലപ്പാവ് സിനിമ കണ്ടൂ ...

ഒരു സിനിമ എന്നതിലപ്പുറത്ത്..ഒരു സംസ്കാരത്തിന്റെ അടയാളം എന്നു കൂടി വിശേഷിപ്പിക്കാവുന്ന ആ‍ മനോഹര സൃഷ്ടി വിളിച്ചു പറയുന്നത് കേവലമായ ഒരു തൊഴിലാളീവര്‍ഗ്ഗ പ്രത്യയശാസ്ത്രമല്ല, അതിനും അപ്പുറത്ത് ഓരു കാലഘട്ടത്തിന്റെ..തൊലികളഞ്ഞ ചരിത്രമാണ് ...കുലീനതയുടെ കമ്പിളി പുതച്ച് കുബേരവര്‍ഗ്ഗം (നീചജന്മിവര്‍ഗ്ഗം)വയനാടിന്റെ തണുപ്പില്‍..കമ്പിളിക്കുള്ളിലേക്ക് വലിച്ചിഴച്ച തൊഴിലാളീ സ്ത്രീകളുടെ നിലവിളിയുടെ ചരിത്രമാണ് .

പോലീസെന്നാല്‍ കക്കുന്നവന്റെ കള്ളൂകുടിക്കുന്നവന്റെ പെണ്ണൂ പിടിക്കുന്നവന്റെ യും പര്യായമായ ആ കാലഘട്ടത്തിന്റെ ഉള്ളറകളില്‍ ഒളിഞ്ഞിരുന്ന മനുഷ്യസ്നേഹിയായ നിരവധി രവീന്ദ്രന്‍ പിള്ളകളില്‍ ഒരാളാണ് ...ഈ കഥയിലെ രവീന്ദ്രന്‍പിള്ളയും കൊള്ളരുതായ്മ്മയുടെ തെയ്യങ്ങള്‍ മുടിയഴിച്ചാടിയിരുന്ന വയനാടിന്റെ മുളംകാടൂകളീല്‍ വേട്ടയാടപ്പെട്ട മനുഷ്യ ചൂഷണ ചരിത്രത്തിന്റെ കാണാപ്പുറങ്ങള്‍ മനസ്സിലൊതുക്കി ജീവിതം ഭയന്ന് കഴിയുന്ന ഒരുപാട് നിഷ്കളങ്ക മനസ്സുകള്‍ എവിടെയൊക്കെ ചിതറിക്കിടക്കുന്നുണ്ടെന്നാര്‍ക്കറിയാം ..കബനിയിലൊഴുകിയ ചോരയുടെ മണം മാറാത്ത വെള്ളാരം കല്ലുകള്‍ നെഞ്ചിലേറ്റി നീറുന്ന നിരവധി മനസ്സുകള്‍ ഒരുപക്ഷെ ഇന്നും ഏതെങ്കിലും അകത്തളങ്ങളില്‍ തളച്ചിടപ്പെടുന്നുണ്ടാവാം പക്ഷെ എന്നെങ്കിലും ഒരുനാള്‍ ഇതെല്ലാം മറയഴിച്ചു പുറത്തു വരുമെന്നവര്‍ക്കും അറിയാം പക്ഷെ ...? ചോദ്യചിഹ്നങ്ങള്‍ക്കു മുന്‍പില്‍ ഉത്തരം നല്‍കാത്തതിന്റെ ഉത്തരം ജീവിതം എന്ന കള്ളത്തരത്തെ തുറന്നു കാണീക്കുമ്പോള്‍ സമൂഹം അവനെ ഒരു കോമാളിയാക്കുന്ന ഈ നശിച്ച ഉപഭോഗ സംസ്ക്കാരത്തിന്റെ മത്തന്മാരെ പേടിച്ച് തന്നെ ആയിരിക്കണം.

കൊടൂം കാട്ടില്‍ കാട്ടാനകളോടും പന്നികളോടും മല്ലിട്ട് ഊണും ഉറക്കവും വെടിഞ്ഞ് കാവലിരുന്ന് ഉണ്ടാക്കിയ കപ്പേം കാച്ചിലും കുരുമുളകും ഏലവും കൂടെ തന്റെ പെണ്ണീനെ യും സായ്‌വര്‍തിരുമേനിമാരുടെ കാല്‍കീഴില്‍ അടിയറവെയ്ക്കുന്ന അടിമസംസ്ക്കാരത്തില്‍ വീണുപോയ കേരളത്തിന്റെ കര്‍ഷകര്‍ക്ക് പ്രതീക്ഷകളായി വര്‍ത്തിച്ച നക്സല്‍ പ്രസ്ഥാ‍നം. കാമവെറിയന്മ്മാരുടെ തലകൊയ്യാന്‍ മാത്രമായിരുന്നില്ല സംഘബോധത്തോടു കൂടി ഒരു ജനതയെ പുരോഗതിയിലേക്കു നയിക്കുന്ന ഒരു ശക്തമായ തത്വശാസ്ത്രത്തിന്റെ പ്രതിഫലനമായിരുന്നു. മര്‍ദ്ദിത വര്‍ഗ്ഗത്തിന്റെ മോചനം സ്വപ്നം കണ്ട ഒരു ചെറുപ്പക്കാരന്‍ ..വര്‍ഗ്ഗീസ് എന്ന ഈകഥയിലെ തോമസ്സ്

വയനാടിന്റെ ഓരോ പുല്‍ക്കൊടിയും കബനിയിലെ ഓരോ കൊച്ചോളങ്ങളും ഒന്നായ് ഉറുവിട്ട മന്ത്രം ...സായ്‌വര്‍ തിരുമേനിമാരുടെ പേടിസ്വപ്നം..മനുഷ്യസ്നേഹത്തിനപ്പുറത്ത് അത്പ്രാവര്‍ത്തികമാക്കുന്ന സഹനത്തിന്റെ ഉത്തമോദാഹരണമായി വര്‍ത്തിക്കുകയായിരുന്നു.

ഈ നശിച്ച സംസ്കാരത്തിന്റെ ബലിയാടുകളായി ഇന്നും പുറം മോടിയുടെ പെട്ടകത്തില്‍ കൂളിംഗ്ലാസ്സും വെച്ച് ഞെളിഞ്ഞിരിക്കുന്ന മലയാളിയുടെ ഉള്ളറകളില്‍ നടക്കുന്ന ചൂഷണങ്ങള്‍ പലരും അറിയാതെ ഇന്നും തുടരുന്നു. അഭിനവ സായ്‌വര്‍ തിരുമേനിമാര്‍ അരങ്ങു വാഴുന്ന ഈ കേരളത്തിന്റെ മണ്ണീല്‍ കേവലം ഒരു വര്‍ഗ്ഗീസിന്റെ ചോര ഒഴുകിയാല്‍ മാത്രം പോര..നിലനില്‍ക്കുന്ന യൌവ്വനങ്ങളില്‍ പ്രതികരണശേഷിയുള്ള ഒരു നാവുണ്ടാകണം ...ചൂണ്ടാനുറപ്പുള്ള വിരലുകള്‍ ഉണ്ടാവണം

ഇന്നീ കേരളത്തിന്റെ ജീര്‍ണതയ്ക്ക് പ്രധാ‍ന കാരണം ...നക്സല്‍ പ്രസ്ഥാനങ്ങളുടെ ഈ പിന്മാറ്റമാണ് .മര്‍ദ്ദക വിഭാഗ്ഗങ്ങളുടെ ശിങ്കിടികളായി വിപ്ലവകാരികള്‍ മാറുന്ന കാഴ്ച്ചയാണ് ഈ വര്‍ത്തമാനകാലാത്തിന്റെ ഒരു ശാപമായിവര്‍ത്തഇക്കുന്നത്.

പോരാട്ടത്തിന്റെ സമരമുഖങ്ങളില്‍ മുഖം കൊടുക്കാതെ തന്റെ മണീയറയില്‍ പ്രേയസിയുടെ ചൂടേറ്റ് മയങ്ങുമ്പോള്‍ .വിണ്ടൂകീറിയകാലും വച്ച് മരം കോച്ചുന്ന തണുപ്പില്‍ എല്ലു മുറിയെ പണീയേടുക്കുന്നവനെ പുച്ച് ഛിക്കുന്ന ഈ മലയാളന്റെ സംസ്കാരം തകരാതിരിക്കുന്ന കാലത്തോളം മധുപാലിന്റെ ഈ സിനിമ അതിന്റെ പണി ചെയ്തുകൊണ്ടേയിരിക്കും ..ഒരു പുതിയ പുല്‍കൊടിയുടെ നാമ്പെങ്കിലും കിളിര്‍ക്കുന്നതും കാത്ത്...

Thursday, March 5, 2009

ആറാം ഇന്ദ്രിയം

പഞ്ചേന്ദ്രിയങ്ങളീല്‍ അഞ്ചുമുണ്ടെങ്കിലും
കാശിനു കൊള്ളത്തതെന്തുകാര്യം
ചിന്തയ്ക്കു മീതെ പറക്കാന്‍ കഴിയാത്ത
ചോദ്യങ്ങളൊനായുതിര്‍ക്കാന്‍ കഴിയാത്ത
ചേറില്‍ പുതഞ്ഞൊരനീതിക്കുനേര്‍ക്കുനേര്‍
കൈവിരല്‍തുമ്പൊന്നു ചൂണ്ടാനറിയാത്ത
നെറികേടുകണ്ടീട്ടു കാണാതെ പോകാത്ത
ചുണ്ടൊന്നനക്കീട്ടു മറുവാക്കു പറയാത്ത
ഉടുമുണ്ടു മറുമുണ്ടു മാറ്റുവാനില്ലാത്ത
പാവങ്ങള്‍ക്കൊറുകൈതുണയേകാ‍നറിയാത്ത
നേരൊന്നു ചൊല്ലുവാന്‍ നാലാളെ കാക്കാത്ത
അഞ്ചെണ്ണമല്ലന്‍പതിനായിരം ഇന്ദ്രിയം
ആരാര്‍ക്കുവേണം ഒന്നോര്‍ത്തുകൊള്‍ക
ആണായ് പിറന്നോനൊരിന്ദ്രിയം പേരിന്നു
അശുവാ‍യ് പിറന്നോനു വേണമാറാമതും....!!!!!

Monday, March 2, 2009

പല്ലിക്കുഞ്ഞ്


നനുത്ത മെത്തമേല്‍ പല്ലി ഒരു മുട്ടയിട്ടു
പല്ലിക്കുഞ്ഞിനു...വികാരമുണ്ടായി
പല്ലിക്കുഞ്ഞൂ പിന്നീടു മെത്തമേലാക്കി കിടത്തം
അമ്മപ്പല്ലി കേണു പറഞ്ഞു .
മെത്ത നമുക്കു പറഞ്ഞിട്ടില്ല
ഈ ഉത്തരത്തിന്റെ ഭാരം എനിക്കുശേഷം
ചുമക്കേണ്ടവനാണു നീ .
ഒടുവിലേതോകിതപ്പില്‍ ഞെരിഞ്ഞമര്‍ന്നത്
നാവു തുറൂത്തി ഒരു കുഞ്ഞീപ്പല്ലിയുടെ ജഡം
ചവറൂ കോരിയില്‍ വേലക്കാരി കോരിയെടുത്തു.


പ്രവാസികളിലെ അല്പന്മാര്‍


അര്‍ത്ഥമില്ലാത്ത അല്പ ജീവിതങ്ങളുടെ..പിത്തലാട്ടങ്ങള്‍ക്കു നടൂവില്‍ ...അനര്‍ത്ഥങ്ങള്‍ മാ‍ത്രം കണ്ടൂകൊണ്ട് ..ജീവിക്കുന്നവരാണ് നമ്മള്‍...മാറീയ കമ്പോള സാമ്പത്തിക സംസ്ക്കാരത്തിന്റെ ജരാനരകള്‍ ബാധിച്ച് ...നാട്ടുഭാഷയില്‍ പറഞ്ഞാല്‍ തിന്നണം, തൂറണം, ഉറങ്ങണം. ഈ സങ്കുചിതമനോഭാവം മനസ്സില്‍ സന്നിവേശീപ്പിച്ച് നടക്കുന്നവര്‍...ഇതിനു വേണ്ടി (തിന്നണം, തൂറണം, ഉറങ്ങണം)..ജീവിതം എന്നതിനു..പണം എന്ന ഒറ്റ അര്‍ത്ഥം മാത്രം നിഘണ്ടുവില്‍ എഴുതിചേര്‍ത്തവര്‍..കേരളത്തിന്റെ ശാപമാണ് ഇത്തരം ആത്മാക്കള്‍. ആത്മാക്കള്‍ എന്നേ നാടകക്കാരന്‍ വിളിക്കൂ.. ഇവരുടെ ഉള്ളില്‍ ഉള്ളത് ജീവനു വേണ്ടി തുടിക്കുന്ന രക്തമല്ല. മറിച്ച് ജീവിതത്തിനപ്പുറത്ത് ..ആര്‍ത്തിയുടെ, സ്റ്റാറ്റസ്സിന്റെ കൃത്രീമ വാള്‍വുകളില്‍ ചീറ്റിയടിക്കുന്ന നിറമില്ലാത്ത പച്ചവെള്ളമാണ് . സുഖലോലുപതയുടെ ചിറകുകളില്‍ ,,,മുട്ടിയിരുന്ന് ..ചൂടും ചൂരും അനുഭവിച്ച് ഇന്നാട്ടുകാരന്‍ തന്നെ ആണോ എന്ന് ആളുകള്‍ ചോദിച്ചു പോകുന്ന ഇത്തരക്കാര്‍ ആത്മാക്കള്‍ എന്നല്ലാതെ ‍ പിന്നെ എന്തു പേരില്‍ വിളീക്കും.

വിടു വായത്തവും പൊങ്ങച്ചവും ...കൂടെപ്പിറപ്പുകളാക്കിയവര്‍

പണം കോരാന്‍ ഗള്‍ഫെന്ന മറൂനാട്ടീലേക്കു പറന്ന് ഉള്ള കക്കൂസും ചെളീക്കുണ്ടൂം തോണ്ടി ഇവിടെ വന്ന് ..അധ്വാനത്തിന്റെ മന്ദനം കടഞ്ഞ അമൃത കുംഭം ...ആഡംബരം എന്ന മോഹിനിയുടെ ചതിയിലേക്കു വലിച്ചെറീയുന്ന .ചപല .വര്‍ഗ്ഗം...ലജ്ജതോന്നുന്നു ....ഇതു പറഞ്ഞ് പ്രവാസി സമൂഹത്തിന്റെ .കാല്‍കീഴില്‍ ഇക്കിളിയാക്കാനൊന്നും ഞാനില്ല ഞാന്‍ ഈ പറയുന്നത് ..ഒരു കൂട്ടം പ്രവാ‍സികള്‍ ഇന്ന് ..നിലമറക്കുന്നവരാണ്...ഒരു നേരത്തെ വിശപ്പടക്കാന്‍ ...അയലത്തു തെണ്ടിയ നാളുകള്‍ മറന്ന് ..കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യങ്ങള്‍ .ഒരു പട്ടുചരടിലെന്നപോലെ കോര്‍ത്ത്.. മൊബൈല്‍ കടകളീലും..ഇലക്ട്രിക്കല്‍ ഷോപ്പുകളിലും വലിച്ചിഴ്ക്കുന്നവര്‍...ഒടൂ വില്‍ കുന്നു കൂടിയ ബാങ്ക് ലോണുകള്‍ക്കു മുന്നില്‍ ഒരു ചെറീയ കയറീല്‍ അഭയം പ്രാപിക്കുന്നവര്‍...മലയാളി മാറ്റിയെടുത്ത ഇനി ഒരിക്കിലും മായാത്ത ശീലങ്ങള്‍.


മേല്‍ പറഞ്ഞവര്‍ക്ക് പിരിവ് ,ചികിത്സാ സഹായ ഫണ്ട്,രാഷട്രീയക്കാര്‍ ഇവരെല്ലാം അലര്‍ജ്ജിയാണ് ...നാലു പിരിവുകാരെ വീട്ടിന്റെ ഉമ്മറത്തു നിന്നു ആട്ടീയില്ലെങ്കില്‍ ഇവര്‍ക്ക് ഉറക്കം പോക്കും...വൈകുന്നേരങ്ങളീല്‍ ബെല്‍റ്റ് ഘടിപ്പിച്ച ടോറ്ച്ചും മാറില്‍ തൂക്കി അത്തറും പൂശി കവല വഴി നടക്കാതിരുന്നാല്‍ ഇവര്‍ക്ക് അവസ്മാരമിളകും..ഒരു കല്ല്യാണം വന്നു കഴിഞ്ഞാല്‍ അതിന്റെ അടുപ്പു കല്ല് കൂട്ടുന്നത് മുതല്‍...പന്തല്‍ അഴിക്കുന്നതിനു വരെ അഭിപ്രായം പറഞ്ഞില്ലെങ്കില്‍ ഇവര്‍ ..ഒറ്റ ആഴ്ച്കക്കുള്ളില്‍ തട്ടിപ്പോയേക്കും എന്നു വരെ തോന്നിപ്പോകും.മതിമറന്ന മലയാളികളാണ് ഇതെല്ലാം .വല്ല അമ്പലകമ്മറ്റി പ്രസിഡന്റോ..മറ്റൊ ആക്കിയാല്‍ ഇവര്‍ക്ക് പാല്‍ പായസവും ഉപ്പേരിയും തന്നെ.


എവിടെനിന്നോ വീണു കിട്ടിയ മുറി ഇംഗ്ലീഷും എടൂത്ത് പോക്കറ്റില്‍ വച്ച ഇരു തോളിലും ഇഷ്ടികയും വെച്ച് ആടിമാസത്തിലെ വേടനെപ്പോലെ സകല വീടും കയറി ഇറങ്ങി..ഗള്‍ഫെന്ന മഹാരാജ്യത്തെക്കുറീച്ച്...വീട്ടിലെ പൂച്ചയോടു പോലും വീമ്പിളക്കുന്ന ഇത്തരക്കാര്‍ക്ക് .കോഴിയെ കണ്ടാല്‍ “ അച്ച്ഛാ ഇതേതാ പക്ഷി” എന്നും ...ഈ കക്ഷി ജനിക്കുന്നതിനു നാലു തലമുറമുന്‍പേ പണിത പാലം നോക്കി ..ഓ..കുപ്പം പുഴ്യ്ക്കു പുതിയ പാലമൊക്കെ വന്നു അല്ലേ എന്നു ചോദിക്കുന്ന....ഷണ്ഡന്മ്മാര്‍. ഇവര്‍ മറക്കുന്നത് ഒരു സമൂഹത്തിനെയാണ് ...സ്നേഹിക്കുന്നത് പണത്തേയും (ഏതോ ഒരു ആക്രാന്തിക്കൂ തോന്നിയ വിഡ്ഡ്ത്തം പണം )നമുക്കു മുന്നില്‍ പണം മാത്രമല്ല അതിനപ്പുറത്ത് സമൂഹത്തോടുള്ള ഒരു പൌരന്‍ എന്ന നിലയിലുള്ള കടമ നാം മറന്നു പോകുന്നു..ആറ് മൊബൈലുകള്‍ ഒന്നിച്ചു തൂക്കിയാല്‍ ...ജീവിതം വഴിമുട്ടിയ നിരവധിപ്പേരുടെ എരിവയറില്‍ ഒരു പിടി വറ്റ് ഇട്ടുകൊടൂത്താല്‍ കിട്ടുന്ന സുഖത്തിന്റെ അത്രയോളം വരില്ല.നിരര്‍ത്ഥകമായ ഇത്തരം ജീവിതങ്ങള്‍ക്കു പിന്നാമ്പുറത്ത് പൊള്ളയായ ഈ മോഡിക്കു പുറമെ..പലപ്പോഴും ഉയരുന്നത് കഷ്ടപ്പാടിന്റെയും ബാങ്ക് ലോണുകളുടെയും കഥയാണ് ..ഏതോ ഒരു ബ്ലോഗര്‍ എഴുതിയ പോലെ..(പേര് ഓര്‍ക്കുന്നില്ല ക്ഷമിക്കണം )

നാട്ടിലേക്ക് തിരിച്ചു പോകുമ്പോള്‍ മകന് വിലക്കൂടിയ മൊബൈല്‍ വാങ്ങാന്‍ തികയാതെ വന്ന പണം സ്വരൂപിക്കാന്‍ ഒരു മാസം കൂടി കഴിഞ്ഞ് നാട്ടില്‍ പോകാം എന്ന തീരുമാനത്തിലേക്ക് എത്തുന്ന ഒരു പിതാവ് ..അയാളേ അതിലേക്കു നയിക്കുന്ന മലയാളിയുടെ പുത്തന്‍ സാമ്പത്തികശാസ്ത്രം.ഗള്‍ഫിന്റെ പുറമോഡീയെ ചൂഷണം ചെയ്യുന്ന മക്കള്‍...അച്ച്ഛന്റെ വരവറീയാതെ..ബൈക്കും വാടകയ്ക്കെടുത്ത് പെണ്‍പിള്ളേരുടെ മുന്‍പില്‍ ചെത്തി വിലകൂടിയ മിനിമം മൂന്ന് മൊബൈള്‍ ഫോണും കൊണ്ടു നടക്കുന്ന ഈ പുതു തലമുറയും നാശത്തിന്റെ വഴിയിലേക്കാണ് സമൂഹത്തെ നയീക്കുന്നത്. ഇതിനു കാരണക്കാര്‍ മറ്റാരും അല്ല തന്റെ മടിശ്ശീലയുടെ വലിപ്പം മക്കളെയോ ബന്ദുക്കളേയോ നാട്ടുകാരെയോ അറിയിക്കാന്‍ മടിക്കുന്ന ഈ അല്പത്തരം,,,ഇതാണ് ഭൂരിപക്ഷം പ്രവാസി മലയാളിയും അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം..ഒരു ഗള്‍ഫ് കാരന്‍ എന്നാല്‍ ഈ നാടോട് ഒരു ബാധ്യതകളും ഇല്ലാതെ ..തന്റെ കുടുംമ്പം മാത്രം നോക്കി ജനങ്ങള്‍ക്കുമുന്നില്‍ താനെന്തൊക്കെയോ ആ‍ണ് എന്ന ചിന്തയില്‍ ഒന്നു രണ്ടൂ മാസക്കാലം നടക്കുക ഇതൊക്കെയാണ് പല പ്രവാസികളും ധരിച്ചു വച്ചിരിക്കുന്നത്..എന്നാല്‍ ഇതില്‍ ഒരുവിഭാഗം ...കരമ്മണോത്സുകരായി ..നാട് എന്ന നൊസ്റ്റാള്‍ജിക്ക് ചിന്തയില്‍ ബോധത്തില്‍ ..നാടിന്റെ പ്രശ്നങ്ങളിലെല്ലാം ഇടപെട്ട് ..ഒരു നാട്ടൂകാരനായി ജീവിക്കുന്നവരും ഉണ്ട്...ഇവരെ പോലുള്ളവരാണ് കേരളത്തിന്റെ സമ്പത്ത്..ഇവരാണ് യഥാര്‍ത്ഥ മലയാളികള്‍. ചോര ഞരമ്പുകളീല്‍ തിളക്കുന്നവര്‍.അവരിലാണ് ഈ കേരളത്തിന്റെ വികസന പ്രതീക്ഷകളും.. നമുക്കു മുന്നില്‍ വരാനിരിക്കുന്ന വലിയൊരു കാ‍ലമുണ്ട്...ഇന്ന് കണ്ട തിനവയലുകള്‍ ആക്രാന്തത്തോടെ തിന്നു മുടീച്ച ഒടുവില്‍ കര്‍ക്കിടക്കം വന്ന് കരിവരക്കുമ്പോള്‍..ഈ പുളുകളും ,,ഗമയും , ഗെറ്റപ്പും , സ്റ്റൈലും. ഒന്നും വായിലുരുള തരില്ല ...ഇതെല്ലാം പറയ്ന്നത് പണ്ട് മലയാളിയുടെ ചോറ് എന്നു പറ്ഞ്ഞിരുന്നത്..നെല്ലും അവലും പഴവും ഒക്കെ ആയിരുന്നു,,,,ഏക്കറൂ കണക്കിനു പാടങ്ങള്‍ വയല്‍ പട്ടിന്റെ താളത്തില്‍ കൊയ്തെടുത്തതിന്റെ മുഴക്കം അലയടിക്കുന്ന നമ്മുടെ പാടങ്ങളീല്‍ ഇപ്പോള്‍ റിംഗ് ടോണുകള്‍ പ്രചുര പ്രവാഹമായ് ...ഒഴുകുകയാണ് മൊബൈല്‍ ടവറുകളും ...കാശിട്ടു കാശുവാരുന്ന റിയല്‍ എസ്റ്റേറ്റ് ,മുതലാളിമാരുടെ ഹിറ്റ്ലറിസവും.....ഇല്ലാം തളര്‍ത്തിയ ഒരു ജനത ഇന്നും തെരുവോരത്താണ് ..ഇവരുടെ പ്രതീക്ഷകളായി അവശേഷിക്കുന്ന നെല്‍ വയലുകളില്‍ കുട്ടനാടിന്റെ കീര്‍ത്തി പരക്കണമെങ്കില്‍ ..കേരളത്തിന്റെ സാ‍മ്പത്തിക ശ്രോതസ്സായ ഈ അല്പന്മാരായ മലയാളീകള്‍ ...വിനിയോഗത്തിന്റെ പുത്തന്‍ സാമ്പത്തിക ശാസ്ത്രം കണ്ടെത്തേണ്ടിയിരിക്കുന്നു.
അല്പന്മാരെ പോലെ തന്നെ വിഷ ജന്തുക്കളാണ് അരാഷ്ട്രീയ വാദികളും...ഒരു പണിയും ഇല്ലാതെ ..ഏതെങ്കിലും ചാ‍യക്കടയുടെ ബെഞ്ചില്‍ ഇരുന്ന് ഏതെങ്കിലും ഒരു പ്രത്യയ ശാസ്ത്രത്തെ കൂട്ടു പിടിച്ച് ..നാലു രാഷ്ട്രീ‍യ നേതാക്കളെ നാലാള്‍ കേള്‍ക്കെ ഉച്ചത്തില്‍ ചീത്തപറഞ്ഞാ‍ല്‍ തനിക്കപ്പുറത്ത് ..ഉയര്‍ന്നു നില്‍ക്കുന്ന സഹ്യപര്‍വ്വതം പോലും തനിക്കു താഴെയാണേന്ന ബോധത്തിനെ ഏലസ്സാക്കി അരയില്‍ കെട്ടിയവര്‍.ഇവരെയൊക്കെ അംഗീകരിക്കാനും ന്യായവാദങ്ങള്‍ ഇറക്കാനും ചില ഈനാമ്പേച്ചികളും കൂടെയുണ്ടാവും .ഈ പ്രവണത നമ്മുടെ പുരയ്ക്കുനേരെ ചാഞ്ഞ കൊമ്പാണ് ..അരാഷ്ട്രീയ വാദികള്‍ക്കു പുറമെ ..എന്തു ചെയ്താലും അതിന് എന്തെങ്കിലും കുറവു കണ്ടെത്തി അതിന്റെ അനാട്ടമി ചികഞ്ഞൂ ആവശ്യമില്ലാത്ത കുറെ ചണ്ടി പണ്ടാരങ്ങളെയേടൂത്ത് ഹൃദയവും വൃക്കയും മിഡൂല ഒബ്ലോംകെറ്റ വരെ ആക്കുന്ന രാഷ്ട്രീയക്കാരും കേരളത്തിന്റെ ..മുകളില്‍ മുടീനാരില്‍ കെട്ടിയിട്ട വാളുകള്‍ ആണ് ..


ഉദാഹരണത്തിനു മറ്റെവിടെയും പോണ്ട...പേരുനിലനിര്‍ത്താന്‍ തന്റെ മണ്ടലത്തില്‍ പൊടിക്ക് കുറച്ച് വികസനം നടത്തി അതിന്റെ മുക്കാല്‍ഭാഗവും തന്റെയും മകന്റെയും വികസനമാക്കി മാറ്റി...ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് 2 രൂപാ നിരക്കില്‍ അരി കൊടുക്കും എന്ന് തോമസ്സ് ഐസക്കിന്റെ പ്രഖ്യാപനത്തിന് .ഒരു രൂപയ്ക്ക് അരികൊടുക്കും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത് എന്നു പറഞ്ഞ മാണിയെപോലുള്ള അനേകം ചെറ്റകള്‍..ഇന്നും കേരളത്തിന്റെ ശാപമാണ്. ഇത്തരം പുറം പൂച്ചുകളേയും പൊള്ളത്തരങ്ങളെയും തിരിച്ചറീയാനുള്ള വിവേകം കാണിക്കാതെ മാധ്യമം എന്ന പേക്കോലങ്ങളും മേല്‍ പറഞ്ഞ നേതാ‍ക്കള്‍ക്ക് ഒരു മുളം മുന്നില്‍ പായവിരിച്ചിരിക്കുകയാണ്....ഇവരുടെയെല്ലാം ചെയ്തികള്‍ അനുഭവിക്കേണ്ടൂന്നത് നാളെ പിറക്കാനിരിക്കും തലമുറകളാണ് എന്ന ചിന്തയില്‍..നാടകക്കാരന്റെ മനസ്സു നീറുന്നു.