NINGALKKU EE BLOG VAYIKKAN KAZHIYUNNILLEE PLEACE DOWNLOAD THIS FONTS

Font Banner

Saturday, February 12, 2011

പ്ലീസ് എന്നെ ഒന്നു വൃത്തിയാക്കിത്തരൂ

മൂക്കിലും ചെവിയിലും മൂളി നടന്ന് ശല്ല്യം ചെയ്ത് ഇക്കിളി കൂട്ടിയ ഒരീച്ചയെ കൊന്ന്  അതിന്റെ അവശിഷ്ടങ്ങൾ കഴുകിക്കളഞ്ഞപ്പോഴായിരുന്നു ഈച്ചക്കൂട്ടങ്ങൾ എന്നെ ഓഫീസ് മുറിയിൽ ഖരാവോ ചെയ്തത്. “പോടെ ..പോടെ“
എന്നു ധിക്കാരത്തോടെ അകറ്റി നിർത്താൻ നോക്കിയെങ്കിലും അവരുടെ ചോദ്യങ്ങളും മുദ്രാവാക്യങ്ങളും  ആഗോള പ്രസക്തി ഉള്ളതായി എനിക്കു തോന്നി .

വൈക്കം മുഹമ്മദ് ബഷീറിന്റെ പടവും പൊക്കിപ്പിടിച്ചാണു  പിള്ളേരുടെ പടപ്പുറപ്പാട്.
“ സുൽത്താൻ നമ്മുടെ നേതാവ്
സുൽത്താൻ നമ്മുടെ നേതാവ്
അവകാശങ്ങൾ സംരക്ഷിക്കാൻ
മരണം വരെയും സമരം ചെയ്യും
ബിജു കൊട്ടില മൂർദ്ദാബാദ്”.

എന്നു വിളിച്ചപ്പോൾ അവറ്റകളൂടെ മുന്നിൽ ഒരൽ‌പ്പം ചെറുതായതു പോലെ എനിക്കു തോന്നി . എന്റെ മറൂപടിയെ അവർ കൂക്കി വിളികളും തെറിവിളികളോടും കൂടെയാണു  വരവേറ്റത്.  “എന്നെ ശല്ല്യം ചെയ്തവനെ ഞാൻ കൊന്നു  അതെന്റെ ന്യായം”. അപ്പൊ അതിലൊരീച്ച നേതാവ് എനിക്കു നേരെ വിരൽ ചൂണ്ടി .. അവന്റെ കൈകൾക്കു കാരിരുമ്പിന്റെ കരുത്തുള്ളതു പോലെ തോന്നി. “ ഹേ ദുഷ്ടനായ മനുഷ്യാ... ക്ഷമിക്കണം.  മനുഷ്യാ എന്നു നിങ്ങളെ വിളിക്കാൻ കഴിയില്ല  കാരണം മനുഷ്യന്മാർ ഇവിടെ പണ്ട് ജീവിച്ചിരുന്നു“  (അവർ ഉയർത്തിപ്പിടിച്ച പ്ലക്കാർഡിൽ നിന്നും ബഷീർ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു )
“താങ്കൾ ന്യായം പ്രസംഗിക്കുമ്പോൾ താങ്കൾ അറിയുന്നുണ്ടോ താങ്കൾ  വേശ്യയുടെ സദാചാര പ്രസംഗമാണു നടത്തുന്നതെന്ന്“

 “ദേ ഈച്ചയാണെന്നോന്നും ഞാൻ നോക്കില്ല.. റൈഡും, മോർട്ടീനുമൊക്കെ ഷെൽഫിലുണ്ട്   ഒന്നെടൂത്ത് വീശിയടിച്ചാലുണ്ടല്ലോ പിന്നെ നീന്റെയൊക്കെ ശബ്ദം പൊങ്ങില്ല”.

  അതു പറഞ്ഞതും ഈച്ച നേതാവ് രോക്ഷം കൊണ്ടു
“ ഭീഷണിയാണോ.. മരിക്കാൻ തയ്യാറായിത്തന്നെയാ ഞങ്ങൾ വന്നേക്കുന്നെ .. ഇന്ന്  ഈ നിൽക്കുന്ന പത്തു നാൽ‌പ്പതു പേരെ നിങ്ങൾക്കു കൊല്ലാൻ കഴിഞ്ഞേക്കും . ഞങ്ങളൂടെ  ശവങ്ങളിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്ന പതിനായിരങ്ങളോട് നിങ്ങൾക്കിതിനു സമാധാനം പറയേണ്ടി വരും ,  അല്ലെങ്കിൽ അവർ നിങ്ങളെക്കൊണ്ടതു പറയിക്കും . സൂക്ഷിച്ചോ”.

ദേ  നോക്കണേ...  വിരലൊന്നു കൂട്ടിപ്പിടിച്ചാൽ  അതിനിടയിൽ ഞെരിഞ്ഞമരേണ്ട ഈ പീക്കിരി ഈച്ചകൾ എന്നോട് ധിക്കരം പറയുന്നതു കേൾക്കുന്നില്ലേ .   ദേഷ്യം കൊണ്ട് ഞാൻ കൈ ഒന്നാഞ്ഞു വീശി . അവൻ  വിദഗ്ദമായി തെന്നി മാറിക്കളഞ്ഞു. അപ്പോൾ പിന്നിൽ നിന്നും  ഒരു കടലിരമ്പം പോലെ ഈച്ചകൂട്ടങ്ങൾ ഗർജ്ജിച്ചു.  ഒരു കൂട്ടം വേട്ടനായ്ക്കളൂടെ ശൌര്യം ഞാൻ അവരിൽ കണ്ടൂ ...ഒരല്പം പേടി തോന്നാതിരുന്നില്ല . അയ്യേ... പേടിക്കാനോ ഞാനോ  ഇല്ല ഒരിക്കിലും ഇല്ല .  ഈ ഇത്തിരിപ്പോന്ന ഈച്ചകൾ എന്തോന്നു ചെയ്യാൻ അല്ലെ . എന്തായാലും സമാധാനമാണല്ലോ നമ്മളൂം കാംഷിക്കുന്നത് .  ഈച്ച നേതാവിനെ ഞാൻ ചർച്ചയ്ക്കു വിളിച്ചു.  എന്റെ മുറിയിലേക്കു കയറി വരുമ്പോൾ ഈച്ച നേതാവ് ഈച്ചക്കൂട്ടങ്ങളോടായി പറഞ്ഞു.
“ പ്രിയപ്പെട്ട ഈച്ച സഖാക്കളെ  ഈ മുറി ഒരു മനുഷ്യന്റെ മുറിയാണ്. ഒരു പക്ഷെ എന്റെ മരണ മുറിയായേക്കാവുന്ന മുറി  മനുഷ്യനല്ലെ  വിശ്വസിക്കാൻ കൊള്ളത്തില്ല.  ഒരു പക്ഷെ അവന്റെ കൈക്കുള്ളിൽ ഞാൻ കൊല്ലപ്പെടാം അങ്ങിനെയാണെങ്കിൽ എന്റെ ശവം ഉറുമ്പുകൾ മറവു ചെയ്യുന്നതിനും മുന്നെ .അവന്റെ ശവം ഈ മണ്ണിൽ വീഴണം .  എനിക്കു വേണ്ടി സ്മാരകങ്ങൾ പണിയരുത്. അതിനു വേണ്ടി നിങ്ങൾ ചിലവിടുന്ന ഊർജ്ജം കൂടി ഇവനെ കൊല്ലുന്നതിലേക്കായി   ഉപയോഗിക്കുക വിധിയുണ്ടെങ്കിൽ വീണ്ടും കാണാം”.
ഇവനാരടെ  ഈച്ചകളിലെ ചെഗുവേരയോ .. മേശപ്പുറത്തിരുന്ന റീഡിംഗ് ലെൻസെടുത്ത് ഞാൻ അവനെ സൂക്ഷ്മമായി നോക്കി .. അവന്റെ തലയിൽ ഒരു കറുത്ത തൊപ്പിയും  ചുവന്ന നക്ഷത്രവും പ്രത്യക്ഷപ്പെടുന്നതു പോലെ എനിക്കു തോന്നി . പെട്ടെന്ന് അവൻ വളർന്നു വളർന്ന് എന്നിലേക്ക്  പതിക്കുമെന്നായപ്പോൾ ഞാൻ ലെൻസ് വെട്ടിച്ചു .    ‘പറ എന്താ നിങ്ങടെ പ്രശ്നം “  ഞാൻ  ഈച്ച നേതാവിനോടായി ചോദിച്ചു. അവൻ മേശപ്പുറത്ത് തട്ടിക്കൊണ്ട് വളരെ ഗാഭീര്യത്തോടെ എന്നോടു ചോദിച്ചു.  താങ്കൾ എന്തിനു ഞങ്ങടെ സഖാവിനെ കൊന്നു..? വ്യകതമായ കാരണം ഞങ്ങൾക്കു വേണം.  
“പ്രിയ ഈച്ച സുഹൃത്തേ ആതു ഞാൻ നിങ്ങളോടു നേരത്തെ പറഞ്ഞതാണല്ലോ..എന്നെ നിങ്ങടെ സഖാവ് അനാവശ്യമായി ശല്ല്യം ചെയ്തു. ഞാൻ അവനെ പലവട്ടം ശാസിച്ചു. പിന്നെ ദേഷ്യം മൂത്തപ്പോ ഞാൻ അങ്ങു കൊന്നു. ഇനി നിങ്ങൾ എന്താന്നു വച്ചാൽ അങ്ങു ചെയ്യ്  കോടതിയിൽ പോയി കേസു കൊടുക്കാൻ ഒന്നും നിങ്ങൾക്കു കഴിയില്ലല്ലോ..അതിനുള്ള നിയമവും ഇന്ത്യൻ ഭരണഘടനയിൽ ഇല്ല താനും അപ്പോ എന്തോ ചെയ്യും...?”

ഈച്ച നേതാവൊന്നു  ആട്ടി തുപ്പി.”ഫൂ”... “എന്ത് കോടതി ..നിങ്ങടെ കോടതി അല്ലെ ..കാശു കിട്ടിയാൽ നിങ്ങളേക്കാൾ  കള്ളം പറയുന്ന കോടതി. അവിടെ കാറ്റിൽ പറക്കുന്ന നിയമവും നിയമ പുസ്തകങ്ങളൂം”  ഈച്ച നേതാവിന്റെ രോക്ഷം എന്റെ ശരീരത്തെയും ഒന്നു ചൂടു പിടിപ്പിച്ചു.  “എന്റെ സഖാവ് നിങ്ങളെ ശല്ല്യം ചെയ്തെന്നു പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കില്ല .ഞങ്ങൾ നിങ്ങടെ ശല്ല്യക്കാരല്ല  നിങ്ങളിലെ ജീർണ്ണതകളെ കൂടെ കൂടെ ഇല്ലാതാക്കുന്നു നിങ്ങളെ ശുദ്ധീകരിക്കുന്നു അതാണു ഞങ്ങടെ കർമ്മം  ഇതു പോലും അറിയാത്ത മന്ദ ബുദ്ധികളേ ..നിങ്ങൾ എന്തിനാണു ജീവിക്കുന്നത് .ഭൂമിക്കു ഭാരമാവാനോ..?  ഈ  ചോദ്യം എന്നെ വല്ലാതെ ചൊടിപ്പിച്ചു ..  “ ഏ കീടമേ .. നീ ആരോടാണു സംസാരിക്കുന്നതെന്നോർക്കുന്നുണ്ടോ.. ?  ആരാണു വിഡ്ഡികൾ..? വെറു ഒരു പച്ച വെളിച്ചം കാട്ടി നിങ്ങളെ ആകർഷിച്ച്  ഇലക്ട്രിക് ഷോക്കിലുടെ കൊലപ്പെടുത്തുന വിദ്യ ഞങ്ങളാണു കണ്ടു പിടിച്ചത്  ഒരിക്കൽ പോയി ചത്താലും പിന്നേം പിന്നേം അവിടെ തന്നെ പോയി ചാകുന്ന ബുദ്ധിയില്ലായ്മ നിങ്ങൾക്കല്ലേ .. ഈ നാടിനെ കുറിച്ചു നീങ്ങൾക്കെന്തറിയാം ആണവ കരാറിനെ കുറിച്ച്  നിങ്ങൾക്കെന്തറിയാം..? സ്മാർട്ട് സിറ്റിയെ കുറിച്ച് നിങ്ങൾക്കെന്തറീയാം ..?  ഒന്നും അറീയാതെ ഇത്തിരിപ്പോന്ന ഒരു പീക്കിരി ഈച്ചയുടെ മരണത്തിനു പകരം ചോദിക്കാൻ വന്നിരിക്കുന്നു  പമ്പര വിഡ്ഡികൾ . എന്റെ കൈ കൊണ്ടു മരിച്ചു വീഴുന്നതിനു മുന്നേ .. പോ ഇവിടുന്ന്.

ഈച്ച നേതാവ് മെല്ലെ ചിരിച്ചു ..  “ ആണവ കരാർ , സ്മാർട്ട്സിറ്റി.. ഇതൊക്കെയാണല്ലോ  നിങ്ങടെ സ്വപ്നങ്ങൾ . ചെളിക്കുണ്ടീലേക്കു താഴുമ്പോഴും  .ആകാശത്തെ ചന്ദ്രനെ കിട്ടാനാണൂ മോഹം . കൊള്ളാം ..ഞാൻ താങ്കളെ വിഡ്ഡി എന്നു സംബോധന ചെയ്തത്  തെറ്റായില്ല.  എടോ ..നീചനായ മനുഷ്യാ.. നിന്റെ അമ്മമാരെയും പെങ്ങന്മാരെയും  പീഡന വീരന്മാരായ നിങ്ങടെ ആൾക്കാർ പീഡിപ്പിക്കുമ്പോൾ  പ്രതികരിക്കാൻ കഴിയാത്ത്  ഷണ്ഡന്മാർ . നിന്റെ കാൽക്കീഴിലെ മണ്ണും പുഴയും കോർപ്പറേറ്റുകൾക്കു വിറ്റു പോകുന്നതിനെതിരെ ഒരു ചെറുവിരലു പോലും അനക്കാൻ നിനക്കു കഴിഞ്ഞോ..?  നീ എന്തു ചെയ്തു ഉത്തരം പറ...? ,  വയലുകൾ മണ്ണീട്ടു നികത്തി  ഫ്ലാറ്റുകളൂം  മണി മന്ദിരങ്ങളൂം പണിയുമ്പോൾ നഷ്ടമാവുന്ന  ഭക്ഷ്യസമ്പത്തിനെ കുറിച്ച് നിനക്കു വല്ല വിവരവും ഉണ്ടോ..? പണമുണ്ടെങ്കിൽ ഭൂണംവരെ വാങ്ങാൻ കിട്ടൂന്ന നിങ്ങടെ ചീഞ്ഞു നാറിയ സംസ്ക്കാരത്തിനെതിരെ  ഒരു വാക്കെങ്കിലും ഉരിയാടാൻ നിനക്കൊക്കെ കഴിഞ്ഞോ.. നീ ആദ്യം കണ്ണാടിയിലേക്കു നോക്കൂ.. നിന്റെ ചീഞ്ഞു നാറിയ ദേഹം നിനക്കു കാണാം ..അതിനു ശേഷം തീരുമാനിക്കാം നമുക്ക്  ബാക്കിയെല്ലാം.”  
എന്നും പറഞ്ഞ് നേതാവ് എഴുന്നേറ്റു പുറത്തേക്കു പോയി .. അവന്റെ വാക്കുകൾ എന്തായിരുന്നു .. അവൻ പറഞ്ഞതൊക്കെ എന്തായിരുന്നു .അതിനെല്ലാം എന്തൊരു ശക്തിയായിരുന്നു ,  അവനിതൊക്കെ എവിടുന്നറിഞ്ഞു.. ? ...വൈക്കം മുഹമ്മദ് ബഷീർ മെല്ലെ എന്റെ അടുത്തു വന്നു .. വലിയ വായിൽ ഒരു ചിരി ചിരിച്ചു .. “അവരും  ഭൂമിയുടെ അവകാശികളാണെടോ“.... പിന്നെ നീണ്ട കാലങ്കുട നിലത്തു കുത്തി  അകലേക്കു മറഞ്ഞു .  ജലനഴികളിലൂടെ എനിക്കു കാണാമായിരുന്നു  അയാൾ മെല്ലെ നടന്നു  ഈച്ചകളുടെ പ്ലക്കാർഡുകളിലെ ചാരുകസേരയിൽ കയറി ഇരിക്കുനത് ..  ഈച്ചനേതാവിന്റെ ഈ ശകതിയുടെ പകുതി ഊർജ്ജം പോലും തനിക്കില്ലാതെ പോയല്ലോ . എന്നോർത്തപ്പോൾ പുതിയ തലമുറയുടെ  ഗതി പെട്ടെന്നു  എന്നിലൂടെ മിന്നി മാഞ്ഞു.. ഞാൻ മെല്ലെ കണ്ണാടിയിലേക്കു നോക്കി..  പുണ്ണും ചലവും കൊണ്ട് എന്റെ ദേഹമാകെ വൃത്തികേടായിരിക്കുന്നു.. ഞാൻ ഉറക്കെ കരഞ്ഞു .. ഈച്ചകൾ പിന്തിരിഞ്ഞോടുകയാണ്.. എന്താണിത് .. ഞാൻ അവറ്റകളുടെ പിന്നാലെ ഓടി    “  എന്നെ ഒന്നു വൃത്തിയാക്കി തരൂ.. ഞാൻ കേണപേക്ഷിച്ചു .. പ്ലീസ് എന്നെ ഒന്നു വൃത്തിയാക്കിത്തരൂ.
#######################################################################

5 comments:

  1. വളരെ ശക്തമായ രചന. പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ഒരു ജനതയായി മാറുകയാണോ നാം...?

    ReplyDelete
  2. നല്ല കഥ.
    "ഈച്ചനേതാവിന്റെ ഈ ശകതിയുടെ പകുതി ഊർജ്ജം പോലും തനിക്കില്ലാതെ പോയല്ലോ . എന്നോർത്തപ്പോൾ പുതിയ തലമുറയുടെ ഗതി പെട്ടെന്നു എന്നിലൂടെ മിന്നി മാഞ്ഞു..".....
    ചിലപ്പോള്‍ മനുഷ്യന് കീടങ്ങളുടെ തന്റേടം പോലുമില്ല.

    ReplyDelete
  3. കുറേ നാളുകൾക്കു ശേഷം ബൂലോകത്ത് കണ്ട വ്യത്യസ്തമായ ഒരു രചന.
    സമരക്കാരുടെ പ്ളക്കാർഡിലെ കസേരയിൽ നിന്നെഴുന്നേറ്റ് ഇറങ്ങിവന്ന ബഷീർ- വളരെ പുതുമയുള്ളൊരു കാഴ്ചയായിരുന്നു. ശരിക്കും ആസ്വദിച്ചു.

    satheeshharipad.blogspot.com

    ReplyDelete
  4. വര്ത്തമാനകാലത്തിന്റെ നിസ്സംഗഭാവത്തിനെതിരെ ഒരു കൊട്ട്!.

    സാധാരണഗതിയില്‍ അയാള്‍ എന്ന് അഭിസംബോധന ചെയ്യുന്നത് കുറച്ചു ബഹുമാനക്കുറവോടെ അപരിചിതരെയും മറ്റും അല്ലെ?! ബഷീറിനെ കുറിച്ച് പറയുമ്പോള്‍ ഇങ്ങനെ വേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നുന്നു, അദ്ദേഹം എന്നാവാമായിരുന്നു.

    അഭിപ്രായം മാത്രം!

    ReplyDelete